അമേരിക്കന്‍ രാഷ്ട്രീയത്തില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള മോശം രേഖകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അദ്ദേഹം പൂര്‍ണമായും നിഷേധിച്ചു. മെക്സിക്കോ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കുെമന്നും ട്രംപ് പറഞ്ഞു.
ഒടുവില്‍ ഡോണള്‍ഡ് ട്രംപ് സമ്മതിച്ചു, റഷ്യന്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്. സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അങ്ങേയറ്റത്തെ മോശം കഥകള്‍ റഷ്യയുടെ പക്കലുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് നിയുക്ത പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. തന്നെക്കുറിച്ച് പറയുന്ന കഥകള്‍ തെറ്റാണ്. രഹസ്യാന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്കയെക്കുറിച്ച് പുറത്തുവരാവുന്ന പരമാവധി മോശം വാര്‍ത്തകള്‍ വന്നു കഴിഞ്ഞെന്ന് ഹിലറിയെക്കുറിച്ചുള്ള രേഖകള്‍ ചൂണ്ടിക്കാട്ടി ട്രംപ് അവകാശപ്പെട്ടു. തന്നെ സഹായിക്കാനല്ല റഷ്യ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയത്. വ്ലാഡിമിര്‍ പുടിനുമായി നല്ല ബന്ധമുണ്ടാക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ ഇനി അത് സാധ്യമാകുമോയെന്ന് സംശയമാണ്.
ഇന്‍റലിജന്‍സ് രേഖകൾ പുറത്തുവിട്ട ഒാണ്‍ലൈന്‍ മാധ്യമത്തെയും റിപ്പോര്‍ട്ട് ചെയ്ത സിഎന്‍എന്‍ ചാനലിനെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. സിഎന്‍എന്‍ ലേഖകനെ ചോദ്യം ചോദിക്കുന്നതില്‍ നിന്ന് ട്രംപ് വിലക്കിയത് വാക്കേറ്റത്തിനിടയാക്കി.
ഒബാമ കെയര്‍ നിര്‍ത്തലാക്കുമെന്ന് പറഞ്ഞ അദ്ദേഹം മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഭിത്തി പണിയുമെന്നും വ്യക്തമാക്കി. ബിസിനസ് സാമ്രാജ്യം പൂര്‍ണയാും മക്കള്‍ക്ക് കൈമാറും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തത്ര തൊഴിലവസരങ്ങളാണ് ഇനി കാത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.