അലെപ്പോയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെടിനിര്‍ത്തൽ സിറിന്‍ സൈന്യം ലംഘിച്ചു. കിഴക്കന്‍ അലെപ്പോയില്‍ സൈന്യം ആക്രമണം വീണ്ടും തുടങ്ങി. ഇതോടെ സാധാരണ പൗരന്‍മാരെ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടികള്‍ വീണ്ടും നിര്‍ത്തിവച്ചു.
കിഴക്കന്‍ അലെപ്പോയിലെ കുറഞ്ഞ സ്ഥലം ഒഴികെ മുഴുവന്‍ പ്രദേശവും വിമതരില്‍ നിന്ന് സിറയന്‍ സേന തിരിച്ചുപിടിച്ചതായാണ് കഴിഞ്ഞദിവസം പങ്കാളിയായ റഷ്യ അറിയച്ചത്. സൈന്യം വിമതരില്‍ നിന്ന് മോചിപ്പിച്ച സ്ഥങ്ങളില്‍ നിന്ന് സാധാരണ പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ സിറിയ ലംഘിച്ചത്. സിറിയന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം വ്യോമാക്രമണം പുനഃരാരംഭിച്ചു.
ഇതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ അവതാളത്തിലായി. വെടിനിര്‍ത്തല്‍ ലംഘിച്ചതില്‍ സിറിയന്‍ ഭരണകൂടത്തെ തുര്‍ക്കി കുറ്റപ്പെടുത്തി. അതിനിടെ അലെപ്പോയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ യുഎന്‍ രക്ഷാസമിതി ഇടപെടണമെന്ന് കുവൈത്ത് അടക്കമുള്ള രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉടലെടുത്തു.