E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 02:25 PM IST

Facebook
Twitter
Google Plus
Youtube

More in World

ഉന്നിന്റെ മിസൈൽ രഹസ്യങ്ങൾ ചോർത്തി അമേരിക്കയുടെ ഒഴുകും റഡാര്‍ മടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

radar-us
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു മാസത്തോളം ഉത്തരകൊറിയയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം അമേരിക്കയുടെ ഒഴുകും റഡാറായ എക്‌സ് ബാന്‍ഡ് (എസ്ബിഎക്‌സ്) പേള്‍ ഹാര്‍ബറിലേക്ക് മടങ്ങി. ദക്ഷിണകൊറിയയുടെ സൈനിക വക്താവിനെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം ഒഴുകും റഡാര്‍ ദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. 

അമേരിക്കയുടെ രഹസ്യ നീക്കമായതിനാല്‍ പ്രാഥമികവിവരങ്ങള്‍ക്കപ്പുറം കൂടുതല്‍ പുറത്തുവിടാന്‍ ദക്ഷിണ കൊറിയന്‍ അധികൃതരും തയ്യാറായിട്ടില്ല. വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ഉത്തരകൊറിയ മിസൈല്‍ വിക്ഷേപിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും അമേരിക്കയുടെ ഒഴുകും റഡാര്‍ നിരീക്ഷിച്ചത്. സെപ്തംബര്‍ അവസാനത്തോടെ എസ്ബിഎക്‌സ് റഡാര്‍ അമേരിക്കയിലെ ഹവായ് തീരത്തു നിന്നും പുറപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 116 മീറ്റര്‍ നീളവും 85 വീതിയുമുള്ള എസ്ബിഎക്‌സ് റഡാറിന് 2000 കിലോമീറ്റര്‍ ദൂരെ നിന്നു പോലും മിസൈലുകളെ കണ്ടെത്താനാകും. പത്ത് ബില്യണ്‍ ഡോളര്‍ ചെലവിട്ട് അമേരിക്ക നിര്‍മ്മിച്ചതാണ് ഈ റഡാര്‍ സംവിധാനം. 

യുഎന്‍ നിരോധത്തെ മറികടന്ന് ഈ വര്‍ഷം തുടക്കത്തില്‍ ആണവ, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഉത്തരകൊറിയ നടത്തിയതോടെയാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും ആരംഭിച്ചത്. പശ്ചിമ പസഫിക്കിലെ തങ്ങളുടെ സൈനിക കേന്ദ്രമായ ഗുവാമില്‍ അമേരിക്ക ആണവശേഷിയുള്ള മിസൈലുകള്‍ സജ്ജീകരിച്ചതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. ഇതിനൊപ്പം THAAD മിസൈലുകള്‍ ദക്ഷിണകൊറിയയില്‍ അമേരിക്ക വിന്യസിക്കുക കൂടി ചെയ്തതോടെ റഷ്യയും ചൈനയും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ സെപ്തംബറിലാണ് ഉത്തരകൊറിയ തങ്ങള്‍ അഞ്ചാമത്തെ ആണവപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നത്. ഒക്ടോബറില്‍ വടക്കന്‍ കൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് അമേരിക്കയുടെ അവകാശവാദം. മിസൈല്‍ പറന്നുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :