ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ പുറത്താക്കാനുള്ള പ്രമേയം പാര്‍ലമെന്‍റ് പാസാക്കി. സുഹൃത്തുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെത്തുടര്‍ന്നാണ് പ്രസിഡന്‍റിനെതിരെ പ്രമേയം കൊണ്ടുവന്നത്. പ്രസിഡന്‍റിന്‍റെ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തു.
ഉറ്റതോഴി ജിയോങ് ഹോ സിയോങിന്‍റെ അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയുടെ കസേര തെറിപ്പിച്ചത്. സുഹൃത്തുമായി ചേർന്ന് അധികാര ദുർവിനിയോഗത്തിലൂടെ ഫൗണ്ടേഷനുകൾക്കു ധനസമാഹരണം നടത്താൻ സമ്മർദം ചെലുത്തിയെന്നാണ് പാർക്കിനെതിരെയുള്ള മുഖ്യ ആരോപണം. സുഹൃത്ത് ജിയോങ് ഹോ സിയോങ് നേരത്തെ അറസ്റ്റിലായിരുന്നു. പ്രസിഡന്‍റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു രാജ്യത്ത് വൻ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റ് പ്രമേയം കൊണ്ടു വന്നത്. 56നെതിരെ 234 വോട്ടിനാണ് പ്രമേയം പാസായത്. ഭരണഘടനാകോടതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ പ്രസിഡന്‍റിന് അധികാരം നഷ്ടമാവും. അതിനും മുമ്പ് പാര്‍ ഗ്യൂന്
ഹൈ രാജിവയ്ക്കുമെന്നാണ് സൂചന. ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്നശേഷം കാലാവധി പൂർത്തിയാക്കാൻ കഴിയാതെ അധികാരം വിട്ടൊഴിയേണ്ടിവരുന്ന ആദ്യ പ്രസിഡന്റാണ് പാര്‍ക്ക്.