പെഷാവർ ∙ ശർബത് ഗുലയെ പാക്കിസ്ഥാൻ തൽക്കാലം നാടുകടത്തില്ല. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇവിടെ തങ്ങിയതിന് ഈ അഫ്ഗാൻകാരിയെ രണ്ടാഴ്ച തടവിനും 1100 യുഎസ് ഡോളർ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. ശിക്ഷാകാലാവധി ബുധനാഴ്ച തീരും. പാക്കിസ്ഥാനിലെ അഭയാർഥി ക്യാംപിൽ കഴിയവേ 1985ൽ ‘നാഷനൽ ജ്യോഗ്രഫിക്’ മാസിക ഗുലയുടെ ചിത്രം പ്രസിദ്ധപ്പെടുത്തി. പച്ച കണ്ണുകളുള്ള അഫ്ഗാനി പെൺകുട്ടിയുടെ ചിത്രം ലോകപ്രശസ്തമാകുകയും ചെയ്തിരുന്നു.
ഖൈബർ പഖ്തൂൻഖയിൽ കഴിഞ്ഞ ഒക്ടോബർ 26ന് ആണ് അറസ്റ്റിലായത്. ഗുലയ്ക്ക് അഭയാർഥി പദവി നൽകണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.