ഐക്യരാഷ്ട്രസഭയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി വയ്ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. വെസ്റ്റ് ബാങ്ക് അധിനിവേശത്തിനെതിരെ പ്രമേയം പാസാക്കിയതാണ് ഇസ്രയേലും യുഎന്നുമായുള്ള ബന്ധം വഷളാക്കിയത്. പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പും നല്‍കി.
അഞ്ച് യുഎന്‍ ഏജന്‍സികള്‍ക്കായി നല്‍കുന്ന 52 കോടിയുടെ ധനസഹായമാണ് അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയത്.ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധം പൂര്‍ണമായും പുന പരിശോധിക്കാന്‍ന്‍ വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. പലസ്തീന്‍ അധീന മേഖലയിലെ ജൂത കുടിയേറ്റം നിയമവിരുദ്ധമാണെന്നും അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുള്ള യുഎന്‍ പ്രമേയമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.
അമേരിക്ക വീറ്റോ ചെയ്യാതിരുന്നതിനെത്തുടര്‍ന്നാണ്15 അംഗ രക്ഷാസമിതിയില്‍ പ്രമേയം പാസായത്. യുഎന്‍ പ്രമേയം ലജ്ജാകരമാണെന്ന് ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം തകര്‍ക്കാനെ പ്രമേയം ഉപകരിക്കൂ എന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. സിറിയ കത്തിയെരിയുമ്പോള്‍ ഇസ്രയേലിനെതിരെ പ്രമേയം പാസാക്കുന്നതിന്‍റെ യുക്തി എന്തെന്നും പ്രധാനമന്ത്രി ആരാഞ്ഞു. പ്രമേയത്തെ അനുകൂലിച്ച ന്യൂസലന്‍ഡിലെയും സെനഗലിലെയും അംബാസിഡര്‍മാരെ ഇസ്രയേല്‍ തിരികെ വിളിച്ചു.