ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിൽ 97 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഷിയാ തീര്‍ഥാടകരാണ് മരിച്ചവരില്‍ ഏറെയും. ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തു.
ബഗ്ദാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള ഹില്ല നഗരത്തിലെ ഒരു പെട്രോള്‍ പമ്പിനു സമീപത്തുവച്ചാണ് സ്ഫോടനം ഉണ്ടായത്. അർബയീൻ മത ചടങ്ങിനു ശേഷം കര്‍ബലാ നഗരത്തില്‍ നിന്നും മടങ്ങിയ ഷിയാ തീര്‍താടകര്‍ സംഞ്ചരിച്ച ബസ് പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്നു.ബസിലേക്ക് അമോണിയം നൈട്രേറ്റ് നിറച്ച ട്രക്ക് ഐ.എസ് ചാവേര്‍ ഇടിച്ച് കയറ്റി. ഉഗ്ര സ്ഫോടനത്തില്‍ ബസ് പൊട്ടിത്തെറിച്ചു. പെട്രോള്‍ സ്റ്റേഷനും പൊട്ടിത്തെറിച്ചത് സ്ഫോടനത്തിന്റെ വ്യാപ്തി കൂട്ടി.
സ്ഫോടനത്തില്‍ 40തില്‍ എറെപേര്‍ക്ക് പരുക്കേറ്റു. പെട്രോള്‍ സ്റ്റേഷനു സമീപമുള്ള ഭക്ഷണശാലയും സ്ഫോടനത്തില്‍ തകര്‍ന്നു. സുന്നി വിഭാകക്കാരായ ഐ.എസ് ഭീകരര്‍ നിരന്തരമായി ഷിയാ സമൂഹത്തിനുനേരെ ആക്രമണങ്ങള്‍ നടത്തുന്നു. ജുലൈയില്‍ ബാഗ്ദാദ് നഗരത്തില്‍ ഷിയാ വ്യാപാര സ്ഥാപനത്തിനില്‍ ഉണ്ടായ സമാനമായ ട്രംക്ക് ബോംബ് സ്ഫോടനത്തില്‍ 300ലേറെ പേരാണ് കൊല്ലപ്പെട്ടത്.