അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തിയതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ രണ്ട് കെട്ടിടങ്ങള്‍ അടച്ചുപൂട്ടി. പുറത്താക്കിയവര്‍ 72 മണിക്കൂറിനുള്ളില്‍ രാജ്യംവിടണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് അന്ത്യശാസനം നല്‍കി
'ഒരു വിദേശരാജ്യം നമ്മുടെ തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല. ഇതെങ്ങനെ,എവിടെ വേണമെന്നു നാം തീരുമാനിക്കും. റഷ്യക്കെതിരെ കഴിഞ്ഞ ദിവസം ഒബാമ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ തുടര്‍ച്ചയായാണ് അമേരിക്ക കടുത്ത നടപടികളിലേക്ക് നീങ്ങിയത്. വാഷിങ്ടണിലെ റഷ്യന്‍ എംബസിയില്‍ നിന്നും സാന്‍ഫാന്‍സിസ്ക്കോയിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍ നിന്നുമാണ് 35 ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഗൂഢാലോചനകള്‍ക്കായി ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടിയ മെറിലാന്റിലെയും ന്യൂയോര്‍ക്കിലേയും കെട്ടിടങ്ങളാണ് അടച്ചുപൂട്ടിയത്. ജനുവരി 20നു പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപേ റഷ്യയുടെ സൈബർ കടന്നുകയറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഒബാമ ഇന്റലിജൻസ് ഏജൻസികളോട് നിര്‍ദ്ദേശിച്ചിരുന്നു.'അനിവാര്യവും ഉചിതവുമായ നടപടി'യെന്നാണ് പുറത്താക്കല്‍ തീരുമാനത്തെ ഒബാമ വിശേഷിപ്പിച്ചത്. നിയുക്ത പ്രസിഡന്റ് ഡോണള്‍ ട്രംപ് റഷ്യക്കെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു. അമേരിക്കയുടെ നടപടിയോട് റഷ്യ ഇതുവരെ പ്രതികരിച്ചില്ല.