E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday January 11 2021 05:06 AM IST

Facebook
Twitter
Google Plus
Youtube

More in World

പായ് വഞ്ചിയില്‍ 27 ദിവസം മകളുമായി കടലില്‍ കാണാതായ പിതാവിനെതിരെ അറസ്റ്റ് വാറണ്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

newzeland-daughter-and-father
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പായ് വഞ്ചിയില്‍ പിതാവും, മകളും 27 ദിവസ്സം ന്യൂസിലാന്‍ഡില്‍ കടലില്‍ കാണാതായ സംഭവത്തിന് ആന്റിക്ളൈമാക്സ്. ന്യൂസിലാന്റുകാരനായ അലന്‍ ലാങ്ടനെയും(49), മകള്‍ കുയേ(6)യും 27 ദിവസം കടലില്‍ കാണാതായത്, കുയേയുടെ സംരക്ഷണാവകാശത്തെ ചൊല്ലി ന്യൂസിലാന്‍ഡ് കോടതിയില്‍ നടക്കുന്ന കേസില്‍ ഹാജരാകുന്നത് ഒഴിവാക്കാന്‍ നടത്തിയ ആസൂത്രിത സംഭവമാണെന്നാണ് മാതാവിന്റെ പരാതി. ലാങ്ടനും, സ്വിറ്റസര്‍ലണ്ടുകാരിയായ മാതാവ് ആര്യന്നെ വിലറും തമ്മിലാണു കേസ് നടക്കുന്നത്. കോടതിയുടെ അനുവാദമില്ലാതെ മകളെ ന്യൂസിലാന്റില്‍ നിന്നും ഓസ്ട്രലിയയിലേക്ക് കടത്തിയതിന്, ന്യൂസിലന്‍ഡിലെ ടി അവാമുറ്റുവിലെ ജില്ലാ കോടതി അലന്‍ ലാങ്ടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ആറ് മീറ്റര്‍ നീളമുള്ള പായ്വഞ്ചിയില്‍ ന്യൂസിലന്‍ഡിലെ കാവഹിയാ ഹാര്‍ബറിന് സമീപത്തു നിന്നുമാണ് സെയ്ലിംഗ് വിദഗ്ദനായ അലന്‍ ലാങ്ടനെയും, മകള്‍ ആറ് വയസ്സുകാരി കുയേയും ഡിസംബര്‍ 17 ന് കാണാതാവുന്നത്. സമീപത്തുള്ള ദ്വീപുകള്‍ ലക്ഷ്യം വച്ചായിരുന്നു യാത്ര. തുടര്‍ന്ന് ഇവരുടെ ഒരു വിവരവും കിട്ടിയില്ല. 2200 കി.മീ ടാസ്മാന്‍ കടലില്‍ തന്റെ പായ്വഞ്ചിയില്‍ താണ്ടി, 27 ദിവസ്സം കഴിഞ്ഞു ഓസ്ട്രലിയിയിലെ ന്യു സൗത് വെല്‍സില്‍ പിതാവും മകളും സുരക്ഷിതമായി എത്തിയപ്പോള്‍ ലോകം തന്നെ ആശ്വാസം കൊണ്ടു. പായ്വഞ്ചിക്കും ജി പി എസ് സംവിധാനത്തിനും തകരാറു പറ്റിയതും, ഉള്‍ക്കടലിലെ മോശം കാലാവസ്ഥയുമായിരുന്നു ലാങ്ടന്‍ കാരണമായി പറഞ്ഞിരുന്നത്.

ന്യൂസിലാന്റുകാരനായ പിതാവും സ്വിറ്റസര്‍ലണ്ടുകാരിയായ മാതാവും ആറ് വയസ്സുകാരിയായ മകളുടെ സംരക്ഷണ അവകാശത്തിനുവേണ്ടി ന്യൂസിലന്‍ഡിലെ കോടതിയില്‍ നടക്കുന്ന കേസിലെ വ്യവസ്ഥ അനുസരിച്ചു ലാങ്ങ്ടണ് അനുവാദം കൂടാതെ മകളെ ന്യൂസിലാന്‍ഡിനു പുറത്തേക്കു കൊണ്ടുപോകാന്‍ അനുവാദമില്ല. കേസിന്റെ അവധി വരുന്നത് കണ്ട്, കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വേണ്ടിയാണ് ലാങ്ടണ്‍ ഈ കടന്ന കൈ ചെയ്തതെന്നാണ് ന്യൂസിലാന്‍ഡ് കോടതിയുടെ നിരീക്ഷണം.

മകളും, മകള്‍ക്ക് വേണ്ടി പോരാടുന്ന മാതാപിതാക്കളും നിലവില്‍ ഓസ്ട്രലിയയില്‍ ആണുള്ളത്. ആറ് വയസ്സുകാരിയുടെ പാസ്‌പോര്‍ട്ട് ന്യൂസിലാന്‍ഡ് എംബസ്സിയുടെ കസ്റ്റഡിയിലും. സ്വിറ്റസര്‍ലണ്ടില്‍ നിന്നും പറന്നെത്തിയ മാതാവ് ആര്യന്നെ വിലര്‍ മകളെ ന്യൂസ്ലാന്റിലേക്കു കൊണ്ടുപോയി കോടതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. മാതാവിനും, പിതാവിനും മകളില്‍ തുല്ല്യ അവകാശമാണ് വേണ്ടത്. ആറ് വയസ്സുകാരി കുയേ നിലവില്‍ മാതാവിനോടൊപ്പമാണ്.

അറസ്റ്റ്് ഭീഷണി നേരിടുന്ന ലാങ്ടന്‍ ആകട്ടെ, മാതൃരാജ്യമായ ന്യൂസിലന്‍ഡിലെ കോടതിയില്‍ വിശ്വാസമില്ലാതെ മുങ്ങി നടന്ന്, ഓസ്ട്രേലിയന്‍ കോടതിയില്‍ നിന്നും മകളുടെ പൂര്‍ണ അവകാശം നേടാനാണ് ശ്രമിക്കുന്നത്. 27 ദിവസം കടലില്‍ മകളുമായി 2200 കി.മീ താണ്ടിയ ലങ്ങ്ടണ്, മകളില്‍ പൂര്‍ണ അവകാശത്തില്‍ കുറഞ്ഞു ഒന്നും തന്നെ ചിന്തിക്കാന്‍ വയ്യ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :