ടോക്കിയോ ∙ ‘മുൻപ് യുദ്ധത്തിൽ നടത്തിയ ക്രൂരതകൾ ഇനി ഒരിക്കലും ആവർത്തിക്കില്ല’– 75 വർഷം മുൻപ് രണ്ടാം ലോകയുദ്ധത്തിൽ യുഎസ് പങ്കാളിയാകുന്നതിനിടയാക്കിയ ആദ്യ ആക്രമണം നടന്ന പേൾ ഹാർബറിൽ ഇന്നെത്തുമ്പോൾ ഇങ്ങനെയൊരു സന്ദേശം ലോകത്തിനു നൽകണമെന്നു ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആഗ്രഹിക്കുന്നു.
ജപ്പാന്റെയും യുഎസിന്റെയും പ്രതിനിധി സംഘങ്ങൾ പേൾ ഹാർബറിൽ പുനരൈക്യത്തിന്റെ സന്ദേശവുമായി ഇന്നു കൂടിക്കാണുകയാണ്. ജപ്പാൻ സംഘത്തെ ആബെയും യുഎസ് സംഘത്തെ പ്രസിഡന്റ് ബറാക് ഒബാമയുമാണ് നയിക്കുന്നത്. 1941ൽ പേൾ ഹാർബറിൽ യുഎസ് യുദ്ധക്കപ്പലുകൾക്കു നേരെ ജപ്പാന്റെ യുദ്ധവിമാനങ്ങൾ നടത്തിയ കനത്ത ബോംബാക്രമണമാണ് യുദ്ധഗതി മാറ്റിമറച്ചത്. ഒടുവിൽ, ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് ബോംബർ വിമാനങ്ങൾ അണുബോംബ് വർഷിച്ചതോടെ ജപ്പാൻ കീഴടങ്ങി.