സിറിയന്‍ വിമതരുടെ അധീനതയിലുള്ള കിഴക്കൻ ആലപ്പോയിലെ മസാകെൻ ഹനാനോ ജില്ല സിറിയൻ സൈന്യം തിരിച്ചുപിടിച്ചു. ശക്തമായ പോരാട്ടത്തിനു ശേഷമാണ് നഗരത്തിന്‍റെ പൂര്‍ണ നിയന്ത്രണം സൈന്യം നേടിയെടുത്തത്. വിമതരുടെ സ്വാധീനമേഖല പിടിച്ചടക്കിയതു സൈന്യത്തിന്റെ മുന്നേറ്റത്തെ ശക്‌തമാക്കുമെന്നാണ് വിലയിരുത്തൽ.
ആലപ്പോ തിരിച്ചു പിടിക്കാന്‍ നവംബര്‍ 15നാണ് സൈന്യം നീക്കം ആരംഭിച്ചത്. ആലപ്പോയില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഭീഷണി നേരിടുന്നത്. ഇവർക്ക് ഒഴിഞ്ഞുപോകാൻ അവസരം നൽകാൻ മൂന്നാഴ്ച വ്യോമാക്രമണം നിർത്തിവച്ചിരുന്നെങ്കിലും എന്നാൽ കാര്യമായ ഒഴിഞ്ഞുപോക്കുണ്ടായിരുന്നില്ല. ഇതിനകം 212 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ സംധടനകള്‍ പറയുന്നത്