ബനാ ചിരിച്ചു, ലോകവും. അലെപ്പോയുടെ ദുരന്തം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച ഏഴുവയസുകാരി, തുര്‍ക്കി പ്രസിഡന്‍റിന്‍റെ സ്നേഹവാല്‍സല്യങ്ങള്‍ ഏറ്റുവാങ്ങി.
ഇത് ബനാ അല്‍ അബദ്. ആഭ്യന്തരയുദ്ധം തകര്‍ത്തെറിഞ്ഞ അലെപ്പോയുടെ ദുരന്ത ചിത്രം ലോകത്തെ അറിയിക്കുന്നതില്‍ ഇവള്‍ വഹിച്ച പങ്ക് ചെറുതല്ല. യുദ്ധക്കെടുതിയിൽ നരകിക്കുന്ന അലപ്പോ നഗരത്തിലെ പതിനായിരങ്ങളുടെ പ്രതിനിധിയായി ബനാ. ഒടുവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ബനായെയും കുടുംബത്തെയും ആലെപ്പോയില്‍ നിന്ന് രക്ഷിച്ചു. അലപ്പോയിൽ നിന്ന് പോകും മുമ്പ് ബനയും അമ്മ ഫാത്തിമയും ചേർന്ന് അവസാന ട്വിറ്റർ സന്ദേശമയച്ചത് തുർക്കി പ്രസിഡന്റിനായിരുന്നു.
രക്ഷപെട്ടെത്തിയ ബനയെ തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദൊഗാന്‍ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ക്ഷണിച്ചു. ബനയെ കണ്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും സിറിയയിലെ സാധാരണക്കാര്‍ക്കൊപ്പമാണ് തുര്‍ക്കിയെന്നും പ്രസിഡന്‍റ് ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്‍റിന്‍റെ മടിയിലിരിക്കുന്ന ബനയുടെ ചിത്രവും ഇതോടൊപ്പമുണ്ട്.