സിറിയയിലെ ആലപ്പോയില്‍ നിന്ന് കുടിയൊഴിപ്പിക്കല്‍ പുനാരാരംഭിച്ചു. മുഴുവന്‍ അളുകളെയും സുരക്ഷിതമായി ഒഴിപ്പിക്കാനാണ് വിമതരും സിറിയന്‍ സര്‍ക്കാരുമായി ധാരണയായിരികുന്നത്. അതിനിടെ നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ വീണ്ടും സൈന്യത്തിന്‍റെ ആക്രമണമുണ്ടായി.
വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് അളുകളെ ഒഴിപ്പിക്കണമെന്ന് സിറിയന്‍സേന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ആവശ്യം വിമതര്‍ അംഗീകരിച്ചതോടെയാണ് കുടിയൊഴിപ്പിക്കലിന് വീണ്ടും ധാരണയായത്. സിറിയന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ആലപ്പോയിലെ ജനങ്ങളെയും വിമതരെയും പടിഞ്ഞാറന്‍മേഖലയിലേക്ക് മാറ്റാണ് നീക്കം. തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ വിമതര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതായി സര്‍ക്കാര്‍ അറിയിച്ചത്.
ലബനീസ് അതിർത്തിക്കു സമീപമുള്ള സിറിയൻസേനയുടെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽനിന്ന് മുറിവേറ്റവരെ ഒഴിപ്പിക്കലും ഉൾപ്പെടുന്നതാണ് പുതിയധാരണയെന്നു വിമതനേതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ നഗരത്തില്‍നിന്നും കുടിയൊഴിഞ്ഞ് പോകുന്നവര്‍ക്ക് നേരെ സൈന്യത്തിന്‍റെ ആക്രമണമുണ്ടായി. കുടിയൊഴിഞ്ഞ് പോകുന്നവരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അലപ്പോ നഗരത്തിന് പുറത്തുവെച്ച് സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലായിരുന്നു ആക്രമണം.