റൺമഴപെയ്യിച്ചും വിക്കറ്റ് കൊയ്ത്തു നടത്തിയും ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കൽ ഒരു വനിതാ ക്രിക്കറ്റ് താരം. കൊല്ലം കുണ്ടറ സ്വദേശിനി ജിൻസി ജോർജാണ് ഇന്ത്യൻ ദക്ഷിണമേഖല ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ കിട്ടി ദേശീയകുപ്പായമണിയാൻ കാത്തിരിക്കുന്നത്. രാവിലെയും വൈകിട്ടും കൊല്ലം ആശ്രാമം മൈതാനത്ത് സമപ്രായക്കാരായ ആൺകുട്ടികളോടൊപ്പമാണ് പരിശീലനം.
കുട്ടിക്കാലത്ത് പറമ്പിൽ ചേട്ടൻമാരോപ്പം കളിക്കുന്ന ലാഘവത്തോടെയാണ് ഇന്ത്യൻ ടീമിന്റെ പടിവാതിൽക്കലെത്തിയിട്ടും ജിൻസി ജോർജെന്ന് ക്രിക്കറ്റ് താരം തന്റെ കിറ്റുമായി ഗ്രൗണ്ടിലേക്ക് എത്തുന്നത്. എട്ടാംവയസിൽ പരിശീലനം തുടങ്ങുമ്പോൾ വനിതാ ക്രിക്കറ്റ് ഇന്നത്തെ അത്രപോലും പ്രചാരമെത്തിയിട്ടില്ല. എന്നിട്ടും പ്രതീക്ഷയോടെ ജിൻസി പാഡണിഞ്ഞു. കളിക്കാൻ പെൺകുട്ടികളില്ലാത്തതിനാൽ ആൺകുട്ടികളായ കളിക്കാരോടൊപ്പമാണ് കൊല്ലം ആശ്രാമം മൈതാനത്ത് പരിശീലനം. ലെഗ് സ്പിന്നാകട്ടെ ഇടംകയ്യൻ ഓഫ് സ്പിന്നറാകട്ടെ കൃത്യതോടെയാണ് ബാറ്റിങ്. ഏഷ്യാകപ്പ് ജേതാക്കളായും ലോകകപ്പ് യോഗ്യതയും നേടിനിൽക്കുന്ന ഇന്ത്യൻടീമിന് ഭാവി വാഗ്ദാനമാണ് ഈ പെൺകുട്ടി. അൻപതു പന്തിൽ സെഞ്ചുറിയും ഒരിന്നിങ്സിൽ പന്ത്രണ്ട് ഓവറിൽ പത്തുവിക്കറ്റുമാണ് ഈ താരത്തിന്റെ മികച്ച പ്രകടനങ്ങൾ
കൊല്ലം ജില്ല ബി.ഡിവിഷൻ ലീഗിൽ പുരുഷൻമാർക്കൊപ്പം ഒരേ ടീമിൽ കളിച്ച ഏകവനിതയെന്ന നേട്ടവും ജിൻസിക്ക് അവകാശപ്പെട്ടതാണ്. കൊട്ടാരക്കര പ്രതിഭ ക്രിക്കറ്റ് ക്ലബിൽ കളിച്ചിരുന്ന ഈ ബാറ്റിങ് ഓൾറൗണ്ടർ പത്തിനൊന്ന് വർഷമായി ജൂനിയർ സീനിയർ തലങ്ങളിൽ കേരള ക്രിക്കറ്റ് ടീമിന്റെ സജീവസാന്നിധ്യമാണ് 2010ൽ ദക്ഷിണമേഖ അണ്ടർ 19 ടീമിൽ അംഗമായ ജിൻസിക്ക് ഒരു കളിക്കാണ് ഇറങ്ങാനായത്.അന്ന് നാലോവർ എറിഞ്ഞ ജിൻസി വഴങ്ങിയത് മൂന്ന് റൺസ് മാത്രമാണ്