രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെക്കും. നിലവിലെ പരിശീലകനായ അനിൽ കുംബ്ലെ അടുത്തമാസത്തോടെ ഡയറക്ടറായി സ്ഥാനമേല്‍ക്കുമ്പോൾ ദ്രാവിഡ് തൽസ്ഥാനത്തു എത്താനാണ് സാധ്യത. എന്നാൽ ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീം ഉടച്ചുവാര്‍ക്കാനുള്ള സാധ്യതയാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഓസീസിനെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റാകുമെന്നും ഏപ്രില്‍ 14ന് അദ്ദേഹം ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് അനിൽ കുംബ്ലേയുമായി ബിസിസിഐ അനൗദ്യോഗിക ചർച്ച നടത്തിയതായും പറയുന്നു. ഡയറക്ടർ സ്ഥാനത്തേക്ക് കുംബ്ലെയെത്തിയാൽ, പരിശീലകനായി നിലവില്‍ ഇന്ത്യയുടെ അണ്ടര്‍-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡിനെ തന്നെ നിയമിക്കാനാണ് നീക്കം.
ഒപ്പം, ഇന്ത്യയുടെ എല്ലാ ടീമുകളെയും പ്രവര്‍ത്തനങ്ങള്‍ ഒരാള്തന്നെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റം വരുത്താനും പുതിയ ഭരണസമിതി ആലോചിക്കുന്നു. കുംബ്ലെ ഡയറക്ടറാകുമ്പോള്‍ ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെയും അണ്ടര്‍-19, എ ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യും. അതിനാൽ തീരുമാനം എടുക്കാൻ കുംബ്ലേയ്ക്ക് ഭരണസമിതി സമയം അനുവദിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ബി.സി.സി.ഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലയേല്‍പ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുൽ ദ്രാവിഡ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല