സംസ്ഥാനത്ത് പന്ത്രണ്ട് സ്പോട്സ് ഹോസ്റ്റലുകൾ പൂട്ടും. അഞ്ജു ബോബി ജോർജും റോസക്കുട്ടിയും ഉൾപ്പെടെ നിരവധി ലോകതാരങ്ങളെ സംഭാവന ചെയ്ത തൃശൂർ വിമല കോളജിലെ സ്പോട്സ് ഹോസ്റ്റലും പൂട്ടുന്നവയുടെ പട്ടികയയിൽ ഉണ്ട്. സംസ്ഥാനത്തെ സ്പോട്സ് ഹോസ്റ്റലുകളുടെ നിലവാരത്തെക്കുറിച്ച് പഠിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പോട്സ് കൗൺസിൽ തീരുമാനം.
സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് മേഴ്സികുട്ടൻ, ഭരണസമിതി അംഗങ്ങളായ എം.ആർ. രഞ്ജിത്, ജോർജ് തോമസ് എന്നിവരുൾപ്പെട്ട സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. . തൃശൂർ വിമല കോളജ്, കോട്ടയം സി.എം.എസ് എന്നിവയുൾപ്പെടെ പൂട്ടാൻ നിശ്ചയിച്ച പന്ത്രണ്ട് സ്പോട്സ് ഹോസ്റ്റലുകളുടേയും നില പരിതാപകരമാണെന്നാണ് സമിതിയുടെ കണ്ടെത്തൽ
നിലവാരം കുറഞ്ഞ 23സ്പോട്സ് ഹോസ്റ്റലുകളിൽ ഈ വർഷം കുട്ടികള്‍ക്ക് പ്രവേശനം നൽകില്ല. നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ വരും വർഷം ഇവയും പൂട്ടും. കായിക താരങ്ങൾക്ക് ഭക്ഷണത്തിനായി നൽകുന്ന തുകയിൽ പല ഹോസ്റ്റലുകളും ക്രമക്കേട് നടത്തുന്നുണ്ട്.102 ഹോസ്റ്റലുകളാണ് സ്പോട്സ് കൗൺസിൽ നടത്തുന്നത്. ഹോസ്റ്റലുകളുടെ എണ്ണം കുറച്ച് മികവുള്ളവയെ പ്രോത്സാഹിപ്പിക്കാനാണ് കൗൺസില്‍ തീരുമാനം.