തിരുവനന്തപുരം പെരുങ്കടവിളയിലെ വെള്ളരിക്കുന്ന് പട്ടികജാതി കുടിവെള്ള പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് മലിനജലം. മലിനലം കുടിക്കുന്നതിനാൽ പ്രദേശത്തെ പലരും സാക്രമീക രോഗങ്ങളുടെ പിടിയിലാണ്. നാട്ടുകാർ അക്ഷേപമുന്നയിച്ചിട്ടും നടപടിയില്ല.
വേനൽ കടുത്തതോടെ പദ്ധതിക്കായി നിർമിച്ച കിണറിൽ വെള്ളം വറ്റി. തുടർന്ന് സമീപത്തുള്ള ഉപയോഗശുന്യമായ കിണറിലെ വെള്ളം കുടിവെള്ള പദ്ധതിയുടെ കിണറിലേക്ക് പമ്പുചെയ്യാൻ തുടങ്ങി. ഇതാകട്ടെ മലിന ജലവും. മലിന ജലം ഉപയോഗിച്ചതോടെ പ്രദേശത്തെ പലരും സാംക്രമീക രോഗങ്ങളുടെ പിടിയിലുമായി.
പ്രദേശവാസികൾക്ക് കുടിവെള്ളത്തിന് മറ്റ് വഴികളുമില്ല. രോഗം വ്യാപകമായതോടെ ജനപ്രതിനിധികളുടെ സഹായത്തോടെ വെള്ളം പരിശോധനക്കയച്ചിരിക്കുകയാണ് നാട്ടുകാർ.