കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതോടെ നെയ്യാറ്റിൻകരയിൽ ആയിരത്തിലേറെ കുടുംബങ്ങൾ നിത്യച്ചെലവിന് പോലും വകയില്ലാതെ നട്ടംതിരിയുന്നു. കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനം നെയ്യാറ്റിൻകരയുമായി എങ്ങനെ ഇത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു. കേട്ടറിഞ്ഞതിനെക്കാൾ എത്രയോ ഇരട്ടിയാണ് ഇവരുടെ ദുരിതമെന്ന് ഞങ്ങൾ കണ്ടറിഞ്ഞു
നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി സ്റ്റേഷനിൽ 440 സ്ഥിരം ജീവനക്കാർ ഉൾപ്പടെ 715 പേർ ജോലിചെയ്യുന്നു. 912 പേർ ഇവിടെ നിന്ന് പെൻഷൻവാങ്ങുന്നു. ശമ്പളും പെൻഷനും ഇല്ലാതെ ജീവിക്കുന്ന കുടുംബങ്ങളിലെത്തുകയാണ് ലോക്കൽ കറസ്പോണ്ടന്റ്. അക്ഷരാർഥത്തിൽ തന്നെ കാഷ് ലെസ്സായി അഥവാ പണമില്ലാതെ ജീവിക്കുന്നവർ. നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ വാർഡിലാണ് ആദ്യമെത്തിയത്. പുളിമൂട്ടിൽ എന്ന വീട്ടിൽ. ഇവിടെ താമസിക്കുന്നത്
വിജയകുമാറിന്റെ അച്ഛൻ വി. മാധവൻ പിള്ളയ്ക്ക് കെ.എസ്.ആർ.ടി.സിയിലായിരുന്നു ജോലി. പെൻഷനായശേഷമായിരുന്നു മരണം. തുടർന്ന് അമ്മയ്ക്ക് കുടുംബപെൻഷൻ കിട്ടി. വൈകാതെ അനിയത്തി ഇന്ദിരാമ്മയെ മകനെ ഏൽപ്പിച്ച് അമ്മയും പോയി.
വിജയകുമാറിന്റെ സഹോദരിയുടെ പേരിലാണ് ഈ വീട്. അവരുട ഒൗദാര്യത്തിലാണ് ഇളയമ്മയും മകനും ഇവിടെ കഴിയുന്നത്. വീട് സ്വന്തമല്ലാത്തതിനാൽ റേഷൻകാർഡുമില്ല
ഇവരെ എന്തുപറഞ്ഞ് സമാധാനിപ്പിക്കണമെന്നുപോലുമറിയാതെമറ്റൊരു വീട്ടിലേയ്ക്ക്. നെയ്യാറ്റിൻകര-ഒാലത്താന്നി റൂട്ടിൽ മരപ്പാലം കവലയിൽ. കെ.എസ്. ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറായിരുന്ന പരേതനായ ആർ. ബാലചന്ദ്രനായരുടെ വാടക വീട്. കുടംബപെൻഷനാണ് ഈ വീട്ടമ്മ എൻ. സുകുമാരിയുടെ ജീവിതമാർഗം. ഇതുപോലെ ആയിരത്തിലേറെ കുടുംബങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയാതെ ദിവസങ്ങൾ തള്ളിനീക്കുന്നു