വരൾച്ചയിൽ നടുവൊടിഞ്ഞ് കർഷകർ. തിരുവനന്തപുരം ജില്ലയിലെ ജൈവ സമൃദ്ധി കൃഷിത്തോട്ടങ്ങളും വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി. കർഷകർക്കൊപ്പം പഞ്ചായത്തും സാമ്പത്തിക ബാധ്യതയിലായി.അടിയന്തരസർക്കാർ സഹായം അനുവദിക്കണമെന്നാണ് ആവശ്യം.കർഷക ദുരിതത്തിന്റെ നേർചിത്രവുമായി മനോരമ ന്യൂസ് പരമ്പര ലോക്കൽ കറസ്പോണ്ടന്റ്
കാടുവെട്ടിത്തെളിച്ച് നടത്തിയ പച്ചക്കറി കൃഷിയാണ് കരിഞ്ഞുണങ്ങി നിൽക്കുന്നത്.ജില്ലയിലെ ത്രിതല പഞ്ചായത്ത് മാതൃകാ കൃഷി തോട്ട പദ്ധതിയായ ജൈവ സമൃദ്ധിയിലുൾപ്പെടുത്തിയായിരുന്നു കൃഷി.കടുത്ത വരൾച്ച നശിപ്പിച്ചത് ഇവരുടെ ജീവിത സ്വപ്നങ്ങളാണ്. ഇത് ഇവരുടെ മാത്രം അവസ്ഥയല്ല. ജില്ലയിലാകമാനമുള്ള അവസ്ഥയാണ്. പണമിറക്കിയ പഞ്ചായത്തും ബാങ്ക് വായ്പയെടുത്ത അയൽകൂട്ടങ്ങളും ശരിക്കും പെട്ടു. കാർഷിക ഉൽപന്നങ്ങൾ വിൽക്കാനായി പഞ്ചായത്തുകൾ തുടങ്ങിയ കാർഷിക വിപണികളും പ്രതിസന്ധിയിലായി.