അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യസംവാദത്തില്‍ ഹിലറി ക്ലിന്‍റണ് നേട്ടം. സംവാദത്തിന് ശേഷമുള്ള അഭിപ്രായ സര്‍വെയില്‍ ഹിലറി 67 ശതമാനം പിന്തുണ നേടിയപ്പോള്‍ ഡോണള്‍ഡ് ട്രംപിന് 27 ശതമാനം പിന്തുണയേ ലഭിച്ചുള്ളൂ. രാജ്യസുരക്ഷ, വിദേശനയം, തൊഴിലവസരങ്ങള്‍, നികുതി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ചപ്പോള്‍ മുതലാളിത്ത മനോഭാവം, വര്‍ണവിവേചനം, സ്ത്രീവിരുദ്ധത തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിനെ കടന്നാക്രമിച്ചു ഹിലറി.
മൂന്ന് പ്രധാനവിഷങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ. സാധാരണക്കാരന് സാമ്പത്തിക, അവസര സമത്വങ്ങള്‍ ഉറപ്പാക്കുമെന്ന് ഹിലറി. തൊഴിലവസരങ്ങള്‍ വര്ഡധിപ്പിക്കല്‍, അടിസ്ഥാന വേതന വര്‍ധന, സ്ത്രീകള്‍ക്ക് തുല്യവേതനം ഉറപ്പാക്കഴ്‍, നിലപാട് വ്യക്തമാക്കി ആദ്യ വനിതാ സ്ഥാനാര്‍ഥി. വ്യവസായങ്ങള്‍ അമേരിക്കയില്‍ തുടര്‍ന്നാലെ തൊഴിലവസരങ്ങള്‍ ഉറപ്പാവൂ എന്ന് ട്രംപ്, നികുതി ഇളവ് നല്‍കി കമ്പനികളെ രാജ്യത്ത് പിടിച്ചുനിര്‍ത്തണം. ട്രംപ് നടത്തിയിട്ടുള്ള നികുതിവെട്ടിപ്പുകള്‍ ഹിലറി ഉയര്‍ത്തിക്കാട്ടി.
കറുത്തവര്‍ഗക്കാരോട് സര്‍ക്കാര്‍ കാണിച്ച അനീതിയാണ് അവരെ തോക്കെടുപ്പിക്കുന്നതെന്ന് ട്രംപ്. ബറാക് ഒബാമ ഉള്‍പ്പെടയുള്ള കറുത്തവര്‍ഗക്കാരെ ട്രംപ് അവഹേളിച്ചിട്ടുള്ളത് ഒാര്‍മിപ്പിച്ചു ഹിലറി. തോക്ക് താഴെയിടണമെങ്കില്‍ നീതിന്യായസംവിധാനത്തില്‍ മാററം വേണമെന്ന് ഹിലറി.
സൈബര്‍ യുദ്ധത്തിന് കാരണം റഷ്യയാണെന്ന് പുടിന്‍ അനുകൂലിയായ ട്രംപിനെ കുത്തി ഹിലറി. മുന്‍വിധികളും ഒബാമ സര്‍ക്കാരിന്‍റെ പരാജയവുമാണ് കാരണമെനന്ന് ട്രംപ്.
ഇറാഖ് അധിനിവേശം, ഇസ്ലാമിക് സറ്റേറ്റ് , നാറ്റോ, വിദേശനയത്തില്‍ മുന്‍ നിലപാടുകള്‍ ആവര്‍ത്തു ഇരുവരും. ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് ഹിലറി. ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലറിയുമാണനെന് ട്രംപ്. അമേരിക്ക ആദ്യം നിലപാടുകളില്‍ ഉറച്ചു നിന്ന ട്രംപ് നാറ്റോ സഖ്യരാജ്യങ്ങള്‍ അമേരിക്കക്ക് പണം നല്‍കണമെന്ന വാദത്തില്‍ മാറ്റമില്ല. പല ആണവകരാറുകളും അപകടകാരികളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദത്തില്‍ ഏറ്റവും അധികം നുണ പറഞ്ഞത് ഡൊണള്‍ഡ് ട്രംപ് ആണെന്ന് വിലയിരുത്തല്‍. സംവാദത്തിനിടെ 12 നുണകള്‍ ട്രംപ് പറഞ്ഞപ്പോള്‍ ഒരു നുണയാണ് ഹിലറി പറഞ്ഞത്.