വിവാദങ്ങളിലും ആക്ഷേപങ്ങളിലും തന്നെ ഉപേക്ഷിക്കാത്തവരെ ഉന്നതപദവികളിലേക്ക് ഡോണള്‍ഡ് ട്രംപ് കൂടെക്കൂട്ടുമെന്നു സൂചന. ലൈംഗിക ആരോപണങ്ങളടക്കം ഉയര്‍ന്നപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞ റിപ്പബ്ലിക്കന്‍ പ്രമുഖരോട് ട്രംപും മുഖം തിരിക്കും.
അലബാമയില്‍ നിന്നുള്ള സെനറ്റര്‍ ജെഫ് സെഷന്‍സ്, പ്രചാരണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന മുന്‍ ജനറല്‍ മൈക്കിള്‍ ഫ്ലിന്‍, ജനപ്രതിനിധി സഭാംഗം ന്യൂട് ഗിന്‍ഗ്രിച്, സെനറ്റര്‍ ബോബ് കോര്‍കര്‍ എന്നിവരാണ് ട്രംപിന്റെ വിശ്വസ്തരായി കരുതപ്പെടുന്നത്. ഇതില്‍ ജെഫ് സെഷന്‍സ് പ്രതിരോധ സെക്രട്ടറിയും മൈക്കിള്‍ ഫ്ലിന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ആവുമെന്നാണ് സൂചന. ട്രംപിനെ വിദേശകാര്യങ്ങളിലടക്കം ഉപദേശിച്ചിരുന്നത് ഫ്ലിന്‍ ആണ്. സെനറ്റ് വിദേശബന്ധസമിതി അധ്യക്ഷനായ കോര്‍കറും ഗിന്‍ഗ്രിച്ചും വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയിലെ റീന്‍സ് പ്രീബസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആവുമെന്നും സൂചനയുണ്ട്. കാംപയ്ന്‍ മാനേജര്‍ കെലൈന്‍ കോന്‍വേ, ഡോ. ബെന്‍ കാര്‍സണ്‍ എന്നിവരെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ്, വിദ്യാഭ്യാസ സെക്രട്ടറി എന്നീ തസ്തികകളിലേക്കും പരിഗണിക്കുന്നു. യുഎന്നില്‍ അമേരിക്കയുടെ വക്താവായിരുന്ന റിച്ചാര്‍ഡ് ഗ്രെനലിനാണ് ഐക്യരാഷ്ട്രസഭ അംബാസിഡര്‍ പദവി ലഭിക്കാൻ സാധ്യത. ഇന്റലിജന്‍സ് വിദഗ്ധന്‍ മൈക് റോജേഴ്സ് സിഐഎ ഡയറക്ടര്‍ എന്ന സുപ്രധാനപദവിയിലേക്കും പരിഗണിക്കപ്പെടുന്നു.