E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:52 PM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ചരിത്രമെഴുതി ഹിലറി ക്ലിന്റന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചരിത്രമെഴുതി ഹിലറി ക്ലിന്റന്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറിയെ തിരഞ്ഞെടുത്തു. കടുത്ത മല്‍സരം ഉയര്‍‌ത്തിയ എതിര്‍സ്ഥാനാര്‍ഥി, ബേണി സാന്‍ഡേഴ്സ് തന്നെയാണ് ഹിലറിയുെട പേര് നിര്‍ദേശിച്ചത്. ഫിലാഡല്‍ഫിയയില്‍ നടന്ന ഡമോക്രാറ്റിക് കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. 

പതിനഞ്ചുമാസം ഒരേ വേദിയില്‍ പ്രതിയോഗിയായി ഹിലരിക്ക് വെല്ലുവളി ഉയര്‍ത്തിയ ബേണി സാന്‍ഡേഴ്സിന്റെ ഈ പ്രഖ്യാപനം ചരിത്രമാവുകയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ അധികാരകേന്ദ്രത്തിലേക്കുള്ള പ്രയാണത്തില്‍ ഹിലരി ഒരു കടമ്പകൂടി പിന്നിട്ടു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ മല്‍സരക്കളത്തിലേക്ക് ഇതാദ്യമായി ഹിലരിയിലൂടെ ഒരു വനിത രംഗപ്രവേശം നേടി. ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ കടുത്ത മല്‍സരത്തിനൊടുവിലായിരുന്നു ഹിലരിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം. കണ്‍വന്‍ഷനില്‍ 2838 വോട്ടുകള്‍ ഹിലരി സ്വന്തമാക്കിയപ്പോള്‍ 1843 വോട്ടുകള്‍ മാത്രമെ ബേണി സാന്‍ഡേഴ്സിന് നേടാനായുള്ളൂ. കറുത്തവന്റെ ചരിത്രം തിരുത്തി ബറാക് ഒബാമ എട്ട് വര്‍ഷം മുമ്പ് രംഗപ്രവേശം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടതാണ് കഠിനാധ്വാനത്തിലൂടെ ഹിലരി നേടിയെടുത്തത്. 

പ്രഥമവനിതയെന്ന നിലയില്‍ വൈറ്റ് ഹൗസിനെ എട്ടാണ്ട് അടുത്തറിഞ്ഞ അനുഭവ സമ്പത്തിന്റെ കരുത്തുമായായിരന്നു അന്ന് പാര്‍ട്ടിക്കുള്ളില്‍ ഹിലരി ഒബാമയ്ക്ക് പ്രതിയോഗിയായത്. പിന്നീട് വിദേശകാര്യ സെക്രട്ടറിയായി ലോകത്തിന്റെ രാഷ്ട്രീയവും ഹൃദിസ്ഥമാക്കി. അതുകൊണ്ടു തന്നെ അവര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു. അന്തിമ ജനവിധിയിക്ക് ട്രംപിനോട് കൊമ്പുകോര്‍ക്കാന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കുമുമ്പില്‍ ഇന്ന് ഹിലരിയല്ലാതെ മറ്റൊരു പേരില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :