ജനപ്രിയ ഇനങ്ങൾ വേദികളിൽ നിറഞ്ഞതോടെ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ രണ്ടാം ദിനം സജീവമായി. കലാസ്വാദകരുടെ നിറഞ്ഞ സാന്നിധ്യമാണ് ഇന്ന് കണ്ണൂരിലെ എല്ലാ കലോൽസവ വേദികളിലും കണ്ടത്. കുച്ചിപ്പുടി, ഭരതനാട്യം, വൃന്ദവാദ്യം, ഓട്ടൻതുള്ളൽ, വൃന്ദവാദ്യം തുടങ്ങിയ മൽസര ഇനങ്ങളായിരുന്നു ഇന്നത്തെ മുഖ്യാകർഷണം.
മുഖ്യവേദിയായ പൊലീസ് മൈതാനിയിൽ നടക്കുന്ന ഒപ്പന മൽസരവും ആസ്വാദക സാന്നിധ്യത്തിൽ ശ്രദ്ധേയമാണ്. അതേ സമയം അപ്പീലുമായെത്തുന്ന മൽസരാർഥികളുടെ എണ്ണം ക്രമാതീതമായി ഉയർന്നത് സംഘാടകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
കലോൽസവ ചരിത്രം തിരുത്തിക്കുറിച്ച് പറയൻ തുള്ളലിൽ പെൺസാന്നിധ്യം. ആൺകുട്ടികളുടെ കുത്തക ചങ്കൂറ്റത്തോടെ തകർത്ത് കൊല്ലം കടക്കൽ സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിലെ ദേവിക.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.