അമ്പത്തിയേഴാമത് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന് പരിസ്ഥിതി സൗഹൃദസ്റ്റേജുകള്‍ കേരളീയ ശൈലിയില്‍ തയാറാക്കി സംഘാടകര്‍. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപത് വേദികളും സജ്ജീകരിക്കാന്‍ കഴിഞ്ഞതോടെ കലോല്‍വത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മേള സംഘടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസവകുപ്പ്.
കേരളത്തിലെ പ്രധാനപ്പെട്ട ഇരുപതുനദികളുടെ പേരില്‍ അറിയപ്പെടുന്ന ഇരുപത് വേദികളും പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ ഒാലകൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. പൊലീസ് മൈതാനത്ത് തയാറാക്കിയിരിക്കുന്ന പ്രധാനവേദിക്ക് ആവശ്യത്തിലധികം സ്ഥലം ലഭിച്ചതോടെ മികച്ചസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ആറുനിലകളിലായി തയാറാക്കിയിരിക്കുന്ന വേദി മുപ്പത്തിയേഴായിരത്തി അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ്. വേദിയില്‍ ആയ്യായിരം പേര്‍ക്ക് ഇരിക്കാം. മൈതാനത്തിലൂടെ സ്റ്റേജിന് പിന്നില്‍വരെ ഗതാഗത സൗകര്യമുണ്ട്.
ശൗച്യാലയങ്ങളും വിശ്രമമുറികളും മൈതാനത്തുണ്ടാകും. എല്ലാവേദികളും സമാനമായ രീതിയില്‍ ഒരുക്കി കലോല്‍സവത്തിനെത്തുന്നവര്‍ക്ക് സൗകര്യമേര്‍പ്പെടുത്താമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഭൂരിഭാഗം വേദികളും അടുത്തടുത്ത് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് വിദ്യാഭ്യാസവകുപ്പ്. പൂര്‍ണമായും പ്ലാസ്റ്റിക്കിനെ ഒഴിവാക്കികൊണ്ടാണ് കണ്ണൂരിലെ സംസ്ഥാനസ്കൂള്‍ കലോല്‍സവം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.