കേരളനടനത്തിന്റെ വിധി നിർണയത്തിൽ പരാതിയുമായി മല്‍സരാർഥി രംഗത്ത്. കഴിഞ്ഞ രണ്ടു വർഷം എ ഗ്രേഡോടെ ആറു സ്ഥാനങ്ങൾക്കുള്ളിൽ എത്തിയ കുട്ടിക്ക് ഇത്തവണ ലഭിച്ചത് ബി ഗ്രേഡോടെ മുപ്പത്തിയെട്ടാം സ്ഥാനം.
39 മൽസരാർഥികളാണ് ഹയർ സെക്കണ്ടറി വിഭാഗം കേരളനടനത്തിൽ മൽസരിച്ചത്.അതിൽ 37 പേർക്ക് എ ഗ്രിയിഡ്. രണ്ടു തവണ സംസ്ഥാന കലോൽസവത്തിൽ കേരള നടനത്തിൽ എ ഗ്രിയിഡോടെ ആറു സ്ഥാനങ്ങൾക്കുള്ളിൽ ഇടം പിടിച്ച തൃശൂർ സ്വദേശി വർഷ ഉണ്ണിക്കാണ് ഇത്തവണ ഈ വിധി. വിധികർത്താക്കളും തന്റെ ഗുരുനാഥനുമായുള്ള വിരോധമന്ന് ഇതിന് കാരണമെന്ന് വർഷ ആരോപിക്കുന്നു.ബി ഗ്രിയഡ് രണ്ടാമത്തെ വിദ്യാർഥിയും ഇദ്ദേഹത്തിന്റെ ശിഷ്യയാണ്
മൽസരത്തിന് മുൻപ് തന്നെ ഇത് ചൂണ്ടി കാട്ടി പരാതി നൽകിയതാണ്. എന്നാൽ വേറെ വിധി കർത്താക്കളെ കിട്ടില്ലെന്നാണ് അധികൃതർ നൽകിയ മറുപടി.മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വർഷ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.