സംസ്ഥാന സ്കൂൾ കലോൽസവത്തിൽ വടക്കൻ ജില്ലകൾ തമ്മിൽ പോരാട്ടം മുറുകി.നാലാം ദിനം മൽസരങ്ങൾ പുരോഗമിക്കുമ്പോൾ കോഴിക്കോടും പാലക്കാടും കണ്ണൂരുമാണ് മുൻപന്തിയിൽ ഹർത്താൽ കണ്ണൂരിനെ നിശ്ചലമാക്കിയെങ്കിലും കലോൽസവ മത്സരങ്ങളെ ബാധിച്ചില്ല.
ഭരതനാട്യവും മാർഗംകളിയും മോണോ ആക്ടും മിമിക്രിയും നാലാം ദിനം വേദികളിൽ നിറഞ്ഞു. ഭാഗ്യത്തിന് മൽസരങ്ങൾ തടയാൻ ആരും തുനിഞ്ഞില്ല. എന്നാൽ മൽസരാർഥികൾ യാത്ര ചെയ്ത വാഹനങ്ങൾ പോലും പലേടത്തും തടഞ്ഞു.പകുതിയിലേറെ മൽസരങ്ങൾ പൂർത്തിയായപ്പോൾ മുൻ വർഷങ്ങളെപ്പോലെ കോഴിക്കേടും പാലക്കാട്ടും തോളോടുതോൾ മുന്നേറുന്നു. കണ്ണൂർ ഒപ്പം പിടിക്കുന്നുണ്ട്. സമകാലിക കവിഷയങ്ങൾ നിറഞ്ഞതായിരുന്ന മോണോ ആക്ട് മൽസരം മിമിക്രി വേദിയിൽ സിനിമാ താരങ്ങളെ പിന്തള്ളി രാഷ്ട്രീയ നേതാക്കൾ. അപ്പീലുകൾ രണ്ടായിരത്തിലേറെ കടന്ന തോടെ സമയക്രമം അമ്പേ പാളി.ഇന്നലെ രാത്രി തുടങ്ങിയ കോൽക്കളി അവസാനിച്ചത് ഇന്നുച്ചക്ക്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.