നൻമയുടെയും പരസ്പര സ്നേഹത്തിന്റെയും കഥകൾ പറഞ്ഞ വാർത്തകളും ജനപക്ഷ സാമൂഹ്യ ഇടപെടലുകളുമാണ് കണ്ണൂർ കലോൽസവത്തിൽ മനോരമ ന്യൂസിനെ വേറിട്ടു നിർത്തിയത്. മുറി വാടകയ്ക്ക് പണമില്ലാത്തതിന്റെ പേരിൽ വേദിയിൽ അന്തിയുറങ്ങിയ സൗപർണികയുടെയും വൈകല്യങ്ങൾ മറന്ന് പരസ്പരം താങ്ങായി കഴിയുന്ന കാസർകോട്ടെ കൂട്ടുകാരുടെയും സങ്കടം മനോരമ ന്യൂസിലൂടെ കേരളം കണ്ടു. ജലസംരക്ഷണ സന്ദേശം നിറച്ച് കലോൽസവ വേദിയിൽ വിരിഞ്ഞ പൂമരവും നൻമയുടെ നറുമണം പരത്തി.
നാടോടി നൃത്തത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത് നിന്ന് കണ്ണൂരിലെത്തിയ സൗപർണികെയയും അമ്മയേയും മൽസര വേദിക് അരികിലെ ആളൊഴിഞ്ഞ കടത്തിണ്ണയിലാണ് മനോരമ ന്യൂസ് സംഘം കണ്ടുമുട്ടിയത്. ഹോട്ടൽ മുറിയിൽ താമസിക്കാനുള്ള പണo പോലും ഇല്ലാത്തതിനാൽ ആളൊഴിഞ്ഞ മൽസര വേദികളിൽ അന്തിയുറങ്ങേണ്ടി വരുന്ന സങ്കടം സൗപർണിക്കും അമ്മയും ഞങ്ങളോട് പറഞ്ഞു.
ഈ സങ്കടം ഏറ്റെടുത്ത നല്ല മനസുകൾ വാർത്ത വന്ന് മണിക്കൂറുകൾക്കുള്ളിൽ കലോൽസ വേദിയിലെ മനോരമ ന്യൂസ് സ്റ്റുഡിയോയിൽ സൗപർണികയെ സഹായിക്കാനെത്തി. പിന്നാലെ മൽസത്തിൽ സൗപർണികക്ക് എ ഗ്രേഡ് കിട്ടിയെന്ന നല്ല വാർത്തയും പുറത്ത് വന്നു.
ശാസ്ത്രീയ സംഗീതത്തിൽ മൽസരിക്കാനെത്തിയ കാഴ്ച്ചയില്ലാത്ത ദേവ കിരണും സംസാര വൈകല്യമുള്ള കൂട്ടുകാരൻ ഹക്കീമിന്റെയും സൗഹൃദത്തിന്റെ കഥ ലോകം അറിഞ്ഞതും മനോരമ ന്യൂസിലൂടെയായിരുന്നു. സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഇരുവരെയും നേരിട്ടു വിളിച്ചു അഭിനന്ദിച്ചു.
ജലസംരക്ഷണ ദൗത്യവുമായി പ്രധാന വേദിയിൽ ഉയർത്തിയ മനോരമ ന്യൂസ് പൂമരം കണ്ണൂർ ഏറ്റെടുത്തു. മൽസരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ മുതൽ രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗ രംഗങ്ങളിലെ പ്രമുഖർ വരെ ദൗത്യത്തിൽ പങ്കാളികളായി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.