ഒരിക്കൽ കൂടി കലോൽസവം കണ്ണൂരിലെത്തുന്നു. 1995ല്‍ കലാതിലകമായ മഞ്ജു വാരിയര്‍ക്കൊപ്പം കലാപ്രതിഭയായ സി. വിപിന്‍ദാസ് ഇപ്പോള്‍ അമേരിക്കയിലാണ്. ഡോക്ടറായി വൈദ്യശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു. മഞ്ജു വാരിയരെപ്പോലെ വിപിനും കലാജീവിതം തുടരുകയാണ്.
നീലേശ്വരം കോൺവെന്റ് ജംഗ്ഷനിലെ ശശിമേനോനും ഭാര്യ ഉഷക്കും ഓരോ കലോൽസവവും ഓർമ്മകളിലേക്കുള്ള യാത്രയാണ്.ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മകൻ പ്രതിഭ പട്ടം ചൂടി വിസ്മയിപ്പിച്ചത് എങ്ങിനെ മറക്കാനാണ്. കഥാപ്രസംഗം,കഥകളിസംഗീതം, മലയാളം,കന്നഡ പദ്യം ചൊല്ലൽ, മോണോ ആക്ട്,ഭരതനാട്യം, മൃദഗം തുടങ്ങി വിപിന്റെ മൽസര ഇനങ്ങള്‍ തന്നെ വൈവിദ്യമായിരുന്നു. ഓരേ ഗുരുവിന്കീഴിലായിരുന്നു മഞ്ജുവാര്യരും വിപിനും കലാപഠനം നടത്തിയിരുന്നത്.
ഇപ്പോൾ അമേരിക്കയിലെ ലാസ്്വോഗാസിൽ വൈദ്യശാസ്ത്രത്തിൽ ഗവേഷണം നടത്തുന്ന വിപിന് കലോൽസവം ഇന്നലെ നടന്നപോലെ ഓർമ്മയിലുണ്ട്. മലയാളത്തിലൊരു സംഗീത ആൽബം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വിപിൻ ഇപ്പോൾ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.