ജലസേചനവകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ മുഴുവനായും ഒഴിപ്പിക്കുമെന്ന് മന്ത്രി മാത്യു.ടി.തോമസ്. ഭൂമി സംബന്ധിച്ച് സമഗ്രമായ വസ്തുവിവരപ്പട്ടിക തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കുറ്റ്യാടി പദ്ധതിക്ക് കീഴിലെ ഭൂമിയിൽ വ്യാപകകയ്യേറ്റമെന്ന മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ
നെയ്യാർ ഡാംമുതൽ കേരളത്തിന്റെ തെക്കേയറ്റംവരെ ജലസേചനവകുപ്പിന്റെ ഭൂമിയിൽ വ്യാപകകയ്യേറ്റമുണ്ടെന്ന് മന്ത്രിസ്ഥിരീകരിച്ചു. പുതിയ കയ്യേറ്റങ്ങൾ മുഴുവനായും ഒഴിപ്പിക്കും. വർഷങ്ങളായി കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നയപരമായ തീരുമാനം എടുക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി അറിയിച്ചു
വകുപ്പിന് ആവശ്യമില്ലാത്ത ഭൂമി മറ്റ് സർക്കാർ വകുപ്പുകൾക്ക് കൈമാറാൻ തയ്യാറാണ്. ജലസേചനകനാലുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാഞ്ഞത് ജലനഷ്ടത്തിന് കാരണമായിട്ടുണ്ട്. തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നന്നാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിശോധനയ്ക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥർപോലും ഇല്ലാത്തതിനാൽ കുറ്റ്യാടി ജലസേചന പദ്ധതി ഭൂമിയിൽ വ്യാപകകയ്യേറ്റം നടന്നതായി മനോരമ ന്യാസാണ് റിപ്പോർട്ട് ചെയ്തത്.