കൊച്ചിയില്‍ കുടിവെള്ളവിതരണം പ്രതിസന്ധിയിൽ. ജലവിതരണ ടാങ്കറുകൾ ഇന്നലെ വൈകിട്ടോടെ സർവീസ് നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. വിതരണത്തിനായി ജില്ലാഭരണകൂടം ശുദ്ധജലം ലഭ്യമാക്കുന്നില്ലെന്ന് ടാങ്കറുടമകൾ ആരോപിച്ചു.
ആലുവ,ചോറ്റാനിക്കര,കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലെ നാൽപത്തിയെട്ട് കിണറുകളിൽ നിന്നായിരുന്നു ടാങ്കറുകൾ വെള്ളം ശേഖിച്ചിരുന്നത്. ജലക്ഷാമം മുന്നിൽ കണ്ട് തദ്ദേശ സ്ഥാപനങ്ങൾ കിണറുകളിൽ നിന്ന് വെള്ളമെടുക്കുന്നതിനുള്ള അനുമതി റദ്ദാക്കി. ടാങ്കറുടമകളും കലക്ടറുമായുള്ള കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പെരിയാറിൽ നിന്ന് ജലം നൽകാമെന്ന് ഉറപ്പ് നൽകി.എന്നാലിതിന് ജലസേചന വകുപ്പ് നടപടിസ്വീകരച്ചില്ലെന്ന് ആരോപിച്ചാണ് വൈകിട്ടോടെ ടാങ്കറുകൾ സർവീസ് നിർത്തിയത്.
കൊച്ചി നഗരത്തിൽ നാന്നൂറിലധികം ടാങ്കറുകാളാണ് വെള്ളം വിതരണം ചെയ്യുന്നത്.ഭൂരിഭാഗം ഫ്ളാറ്റുകളും റസിഡൻസ് ആസോസിയേഷനുകളും വെള്ളത്തിനായി ടാങ്കറുകളെയാണ് ആശ്രയിക്കുന്നതും. പ്രശ്നപരിഹാരമായില്ലെങ്കിൽ ഉച്ചയോടെ പ്രതിസന്ധി രൂക്ഷമാകും.