വരൾച്ചാ മുന്നറിയിപ്പ് സർക്കാർ ഗൗരവത്തിലെടുത്തില്ലെന്ന് സിഡബ്ല്യുആർഡിഎം മുൻ ഡയറക്ടർ ഡോ.ഇ.ജെ.ജയിംസ്. ജലസ്രോതസുകളുടെ സംരക്ഷണത്തെക്കാൾ പ്രാധാന്യം നൽകുന്നത് ജലവിതരണത്തിനാണ്. കൃത്രിമ മഴയെന്ന ആശയം പലയിടത്തും പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
1983 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ വരൾച്ചയാണ് സംസ്ഥാനം നേരിടുന്നത്. 66 ലക്ഷം പൊതു കിണറുകളുണ്ട് സംസ്ഥാനത്ത്. ഇതിൽ 85 ശതമാനവും മലിനമായി കിടക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യുആർഡിഎം നടത്തിയ പഠനങ്ങളെല്ലാം സർക്കാറിന്റെ മുന്നിലുണ്ട്.
മാറുന്ന കാലാവസ്ഥയും തോട്ടവിളകൾക്കുള്ള പ്രകൃതി വിഭവപരിപാലനവും എന്ന വിഷയത്തിൽ സിഡബ്ല്യുആർഡിഎം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിനിൽ സംസാരിക്കുകയായിരുന്നു ജെയിംസ്.