ഏകപക്ഷീയമായ ഗവൺമെന്റ് തീരുമാനങ്ങൾ അംഗീകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. അതിനാൽ വൈകിട്ട് ബജറ്റ് അവതരിപ്പിച്ചാലും ബഹിഷ്കരിക്കുമെന്ന് പി.സി. ചാക്കോ. പാർലമെന്റ് എന്നത് ഭരണകക്ഷിയുടെ മാത്രം വേദിയല്ല. സ്പീക്കറുടെ തീരുമാനം പൊതു സഭയുടെ താൽപര്യമനുസരിച്ചാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നു പറയുന്നത് വിളിച്ചു പറയുന്നയാളല്ല സ്പീക്കർ. ബജറ്റിന്റെ ഗൗരവം ചെറുതായി കാണുന്നില്ല.
ഇന്നലെ പാർലമെന്റിലെത്തിയ എംപിമാരെയും നേതാക്കളെയും അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ മൃതദേഹം വെന്റിലേറ്ററിൽ ഇടാൻ കുടുംബാംഗങ്ങളെ നിർബന്ധിച്ചതിന് സാക്ഷികളുണ്ട്. എല്ലാത്തിനും സാമാന്യ മര്യാദയും കീഴ്‍വഴക്കങ്ങളും മനുഷ്യത്വവുമുണ്ട്. സർക്കാർ അത് കാണിക്കണമെന്നും പി. സി. ചാക്കോ പറഞ്ഞു.