ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കം. പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളിലെ 73 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ബിജെപിയും ബിഎസ്പിയും എസ്പി-കോണ്‍ഗ്രസ് സഖ്യവും അടങ്ങുന്ന ത്രികോണ മല്‍സരമാണ് ആദ്യഘട്ടത്തിൽ.
വോട്ടിങ് യന്ത്രങ്ങള്‍ കേടായതിനാല്‍ മഥുരയില്‍ മൂന്നിടങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങായില്ല. അല്‍പസയമത്തിനകം കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കും.
2012 മുസഫര്‍ നഗര്‍ കലാപത്തിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്. 2014ലെ ലോക്സഭയ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായിരുന്നു ഈ മേഖലയില്‍ നേട്ടം അതാവര്‍ത്തിക്കാനുറച്ചുതന്നെയാണ് ബിജെപിയുടെ നീക്കം. മറുവശത്ത് മുസ്ലീം വോട്ടുഭിന്നിക്കാതെ നോക്കാനാണ് എസ്പി-കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും ശ്രമിക്കുന്നത്.