E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 20 2020 12:02 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുപിയിലെ ഉജ്വലവിജയത്തോടെ രാഷ്ട്രപതി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎ വിജയമുറപ്പിച്ചു. തിരഞ്ഞെടുപ്പിനുമുന്‍പ് കുറവുണ്ടായിരുന്ന അറുപതിനായിരം വോട്ട് കണ്ടെത്താന്‍ അവര്‍ക്ക് ഇനി അനായാസം കഴിയും. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും കാത്തിരിക്കേണ്ടിവരും. 

ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനെക്കുറിച്ച് കഴിഞ്ഞദിവസംവരെ ബിജെപി ചിന്താകുലരായിരുന്നു. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി ജയിക്കാന്‍ 5,49,000 വോട്ട് വേണമെന്നിരിക്കേ അവര്‍ക്ക് അറുപതിനായിരം വോട്ടിന്റെ കുറവുണ്ടായിരുന്നു. വോട്ടുമൂല്യം കണക്കാക്കിയാല്‍ കുറഞ്ഞത് 120 എംഎല്‍എമാരെയെങ്കിലും വിജയിപ്പിച്ചാലേ ബിജെപിക്ക് ഈ വ്യത്യാസം മറികടക്കാന്‍ കഴിയൂ. യുപിയില്‍ മാത്രം 250 ലേറെ സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതോടെ ബിജെപിയ്ക്ക് ജയം ഉറപ്പിച്ച് രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലേക്ക് പോകാം. പൊതുസ്വതന്ത്രനെക്കുറിച്ചോ പ്രാദേശികപാര്‍ട്ടികളുടെ പിന്തുണയെക്കുറിച്ചോ വേവലാതിപ്പെടേണ്ടതുമില്ല. എന്നാല്‍ നിയമസഭാതിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം കൊണ്ട് രാജ്യസഭയിലെ പ്രതിസന്ധി മറികടക്കാനാകില്ല. 244 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ വേണമെന്നിരിക്കേ എന്‍ഡിഎയ്ക്ക് 74 അംഗങ്ങളേയുള്ളു. ഈ വര്‍ഷം ഒഴിവുവരുന്ന പത്തുസീറ്റുകളില്‍ ആറെണ്ണം ബംഗാളിലും ഒരെണ്ണം ഗോവയിലും മൂന്നെണ്ണം ഗുജറാത്തിലുമാണ്. ഇതില്‍ ഗുജറാത്തില്‍ മാത്രമേ 

ജയം പ്രതീക്ഷിക്കേണ്ടൂ. 2018 ല്‍ ഒഴിവുവരുന്ന 68 സീറ്റുകള്‍ പല സംസ്ഥാനങ്ങളിലായി വിഭജിച്ചുകിടക്കുന്നതിനാല്‍ ഒറ്റയടിക്ക് ഭൂരിപക്ഷം നേടല്‍ എളുപ്പമല്ല. സുപ്രധാന നിയമനിര്‍മാണങ്ങളില്‍ ഇനിയും പ്രതിപക്ഷത്തിന്റേയും മറ്റുകക്ഷികളുടേയും സഹായം തേടേണ്ടിവരുമെന്ന് ചുരുക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :