E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 26 2020 01:52 PM IST

Facebook
Twitter
Google Plus
Youtube

More in നിയമസഭാ തിരഞ്ഞെടുപ്പ് 2017

മണിപ്പൂരില്‍ ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മണിപ്പൂരില്‍ ആദ്യ ബിജെപി മന്ത്രിസഭ അധികാരമേറ്റു. എന്‍ ബിരേന്‍ സിങിന്‍റെ നേതൃത്വത്തില്‍ പതിനഞ്ച് അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. അറുപതംഗ നിയമ സഭയില്‍ ഇരുപത്തൊന്ന് അംഗങ്ങള്‍ മാത്രമുള്ള ബിജെപി പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാണ് മുപ്പത്തിരണ്ട് പേരുടെ പിന്തുണ ഉറപ്പിച്ചാണ് അധികാരത്തിലേറിയത്. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും നാഗാ പീപ്പിള്‍സ് ഫ്രണ്ടിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയ മന്ത്രസഭയ്ക്കാണ് ബിജെപി രൂപം നല്‍കിയത്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ഗവര്‍ണര്‍ നജ്മഹെപ്ത്തുള്ള ബി.ജെ.പിയെ ഇന്നലെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാനായി ക്ഷണിച്ചത്.

സര്‍ക്കാരുണ്ടാക്കാനുള്ള അവകാശത്തെച്ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ഗവര്‍ണര്‍ നജ്മഹെപ്ത്തുള്ള ബി.ജെ.പിക്ക് അനുകൂലമായി തീരുമാനമെടുത്തതാണ് മണിപ്പൂര്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവായത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ബിരേന്‍ സിങിനെ നിയമസഭാകക്ഷി നേതാവായി തിങ്കളാഴ്ച്ച തിരഞ്ഞെടുത്തിരുന്നു. 60 അംഗ നിയമസഭയില്‍ 21 എം.എല്‍ എമാരാണ് ബി.ജെ.പിക്കുള്ളത്. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍റെയും എല്‍ജെപിയുടെയും ടിഎംസിയുടെയും പിന്തുണ ബി.ജെ.പി നേടി. മന്ത്രിസഭയുടെ അംഗബലത്തെക്കുറിച്ച് ഇനിയും അവ്യക്തതകള്‍ തുടരുകയാണ്. സഖ്യകക്ഷികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമുള്ള ചെറിയ മന്ത്രിമസഭയാകും അധികാരമേല്‍ക്കുകയെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് 28 എംഎല്‍എ‌മാരുണ്ട്. ആര്‍ക്കും ഭൂരിപക്ഷം നേടാനാകാതെപോയ മണിപ്പൂരില്‍ ഗോവയിലേതുപോലെ ജനവിധിക്ക് ശേഷമുള്ള നിര്‍ണായ രാഷ്ട്രീയനീക്കങ്ങളിലൂടെയാണ് ബി.ജെ.പി ഭരണം നേടുന്നത്. ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി റാംമാധവാണ് സഖ്യനീക്കങ്ങളുടെ സൂത്രധാരന്‍. തൂക്കുമന്ത്രിസഭയ്ക്ക് വഴിയൊരുങ്ങിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ കോണ്‍ഗ്രസിന്‍റെ ഒക്രാം ഇബോബി സിങ് ആദ്യം തയ്യാറായില്ല.അതേസമയം മണിപ്പൂരിലും ഗോവയിലും അധികാരത്തിലെത്താന്‍ ബി.ജെ.പി നടത്തിയ നീക്കങ്ങള്‍ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് ഇന്നും ആയുധമാക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :