E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday January 20 2021 01:59 AM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

ധർമ(ട)സങ്കടം പങ്കുവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയ ദിവസമായിരുന്നു ഇന്ന്. കുമ്മനവും പിണറായിയും. തലശേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കുമ്മനം പിണറായിയെ കണ്ടത്. വിദഗ്ധ സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആവശ്യം. കേരള പൊലീസില്‍ എല്ലാവരും വിദഗ്ധന്‍മാരാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കണ്ണൂര്‍ പോലീസിലെ സഖാക്കളെക്കൊണ്ട് അന്വേഷിപ്പിക്കണ്ട എന്നു മാത്രമാണ് കുമ്മനം ഉദ്ദേശിച്ചത്. 

കേസില്‍ ഇതുവരെ അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. അവര്‍ക്ക് കൊലയുമായി ബന്ധമുണ്ടോ എന്നു പോയിട്ട് അവര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ അംഗമാണോ എന്നു പോലും പൊലീസ് വ്യക്തമാക്കിയിട്ടില്ല. സിപിഎമ്മാണ് കൊന്നതെന്ന് ബിജെപി ആവര്‍ത്തുക്കുന്നു. കുടുംബ വഴക്കാണെന്ന് സിപിഎമ്മും പറയുന്നു. കണ്ണൂരില്‍ പാര്‍ട്ടി എന്നാല്‍ സ്വന്തം കുടുംബം പോലെയാണെന്നാണ് വയ്പ്പ്. എന്തായാലും ഈ കേസില്‍ മുഖ്യമന്ത്രിക്കും അല്‍പം വിഷമമുണ്ടാകണം. 

ഭാഗ്യത്തിന് പരാതി പറയാന്‍ പോയ ഐ എ എസുകാരോട് പെരുമാറിയ പോലൊന്നും പിണറായി ബിജെപി സംഘത്തോട് പെരുമാറിയില്ല. അതുകൊണ്ടു തന്നെ അല്‍പം കാത്തിരിക്കാനാണ് കുമ്മനത്തിന്റെയും സംഘത്തിന്റെയും തീരുമാനവും. പക്ഷേ ആ കാത്തിരിപ്പു കഴിഞ്ഞാല്‍ കളി മാറും. പിന്നെ കണ്ണൂര്‍ ഭരണം കേന്ദ്രം ഏറ്റെടുക്കുന്നതു വരെ കാര്യങ്ങള്‍ പോയേക്കാം. മാഹി പോലെ കണ്ണൂരിനെയും കേന്ദ്രഭരണ പ്രദേശമാക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. അതിനുള്ള പണിയും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയെ കാണുന്നതിനു മുമ്പ് തന്നെ കേന്ദ്രത്തെ കാര്യങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ട്. ഒരു പട്ടാള നടപടി എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :