E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 01:30 PM IST

Facebook
Twitter
Google Plus
Youtube

കമ്മട്ടത്തിൽ കാര്യമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതാണെന്നറിയാമോ? ഇപ്പോ നടന്നുനടന്നുവീണുകൊണ്ടിരിക്കുന്ന പൊലീസ് സംവിധാനം ഒന്നും അല്ല. പിന്നെ അരിക്ക് വിലകൂടിയതാണോ? അല്ല. പ്രതിപക്ഷത്തിന്റെ ഇടപെടലാണോ എന്നുചോദിച്ചാല്‍ അല്ലേയല്ലെന്നും പറയാം. പിന്നെയെന്താണ് ആ വെല്ലുവിളി എന്നല്ലേ, അത് ലാവ്്ലിന്‍ കേസാണ്. കേസിന് കുറച്ച് പഴക്കമൊക്കെ ഉണ്ടെങ്കിലും ഇപ്പോ അതിന്റെ പ്രധാന്യം എന്താണെന്ന് വച്ചാല്‍ പ്രതിയാക്കപ്പെട്ട പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നതാണ്. ഈ ഒരൊറ്റ കേസല്ലേ പിണറായിയുടെ രാഷ്ട്രീയ കരിയറിനെ തന്നെ ഒന്നു പിറകോട്ട് അടിച്ചത്. സിബിഐ വരെ വന്നിട്ടും പ്രശ്നം തീര്‍ന്നെന്ന് കരുതിയ നേരത്താണല്ലോ കഴിഞ്ഞ ഇലക്ഷന് തൊട്ട് മുമ്പ് പുനപരിശോധന ഹര്‍ജിയുമായി ഉമ്മന്‍ചാണ്ടി മുട്ടന്‍ പണികൊടുത്തത്. അതുകൊണ്ടാണല്ലോ കേസ് വാദിക്കാന്‍ ഉപദേഷ്ടാക്കളിലെ മുന്‍നിരക്കാരനായ ദാമോദരന്‍ വക്കീല്‍ മതിയാവില്ലെന്നും പകരം സുപ്രീം കോടതിയില്‍ നിന്ന് തന്നെഒരു വമ്പനെ ഇറക്കാനും തീരുമാനിച്ചത്. 

സിബിഐ സമര്‍പ്പിച്ച കുറ്റപത്രം തന്നെ അസംബന്ധം എന്നുപറഞ്ഞാണ് സാല്‍വേ വക്കീല്‍ പണിതുടങ്ങിയത്. അസംബന്ധമായ ഒരു കുറ്റപത്രത്തില്‍ ഇനിയെന്തുവാദിക്കാനാണ്. കേസ് തള്ളും എന്നുതന്നെ സാല്‍വേയും ചുരുങ്ങിയത് പിണറായി സഖാവും കരുതുന്നുണ്ടാവും. മാത്രമല്ല, ഇനിയെങ്ങാനും പിണറായിയെ പ്രതിയാക്കി എന്നിരിക്കട്ടെ ഇ.കെ.നായനാരും ജി.കാര്‍ത്തികേയനും അടക്കമുള്ളവരെ പ്രതിയാക്കാതെ തരമില്ലെന്നുമാണ് അങ്ങേര് വാദിച്ചത്. രണ്ടുപേരും മണ്‍മറഞ്ഞവരായതുകൊണ്ട് നിരപരാധിത്വം തെളിയിക്കാനൊന്നും ഏതായാലും വരില്ല എന്ന നല്ല ഉറപ്പുള്ളതുകൊണ്ട് രക്ഷപ്പെട്ടു. 

ലാവ്്ലിന്‍ കേസില്‍ ഇതുവരെ എല്ലാ ഉപദേശ നിര്‍ദേശങ്ങളും വാദങ്ങളുമൊക്കെ ദാമോദരന്‍ വക്കീല്‍ വഴിയായിരുന്നു. ലാവ്്ലിന്‍ എന്നു കേള്‍ക്കുമ്പോഴേ ഒബ്ജെക്ഷന്‍ യുവര്‍ ഓണര്‍ എന്നുപറയാനാണ് ദാമോദരന്‍ വക്കീലിനെ ഉപദേഷ്ടാവാക്കാന്‍ വരെ പിണറായി ശ്രമിച്ചത്. എല്ലാരും കൂടി മെനക്കിട്ട് ഇറങ്ങിയതോടെ അത് ചീറ്റിപ്പോയി. പക്ഷേ പകരം വന്നയാള്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വക്കീലാണെന്നൊക്കെയാണ് കേള്‍ക്കുന്നത്. അതായത് പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ ഒരു കേസില്‍ നിന്ന് തടിയൂരാന്‍ വേറെ കുറെ കോടികള്‍ ചിലവാക്കേണ്ടിവരുമെന്ന് ചുരുക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :