ഇത് മോദിക്കാലമാണ്. നരേന്ദ്ര മോദിയെപ്പറ്റി ധൈര്യമായി തമാശ പറയാം. കാരണം. ജീവിതം ആക്ഷേപ ഹാസ്യം കൊണ്ട് നിറക്കണം എന്ന് ആഹ്വാനം ചെയ്ത ലോകത്തെ ഏക പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ തമാശകള്‍ക്ക് കാരണക്കാരനാകുന്ന ആള്‍ താനായതുകൊണ്ട് മോദിക്കു തന്നെയാണ് അങ്ങനെ പറയാന്‍ അവകാശം. സംഗതി പലതും സീരിയസാണെന്നു കരുതി ആളു ചെയ്തുന്നതാണെങ്കിലും. ഗാന്ധിക്കു പകരം ചര്‍ക്ക തിരിച്ചതു പോലെ എന്തെല്ലാം? സംഗതി ഇപ്പോള്‍ തമാശയാണെങ്കിലും കുറച്ചു കാലം ഇങ്ങനെ പോയാല്‍ സീന്‍ മാറും. ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങി തന്നതുവരെ മോദിയാണെന്ന് പിള്ളേരൊക്കെ പഠിച്ചു തുടങ്ങും. ഗാന്ധിജിയൊക്കെ എപ്പോള്‍ ഔട്ടായി എന്നു ചോദിച്ചാല്‍ മതി
നരേന്ദ്ര മോദി ഈ ചര്‍ക്ക കുറേനേരം കറക്കിയിട്ടും നൂലൊന്നും വരുന്നത് കാണാന്‍ കഴിയുന്നില്ല. ഫോട്ടോ എടുക്കാനാണെങ്കില്‍ ഫലമൊന്നുമില്ലാത്ത എന്തു കാര്യത്തിനും ആളു റെഡിയാണ്. പാവം ഗാന്ധി
ഗാന്ധിയെ മാറ്റി നിര്‍ത്തുന്നതില്‍ കേരളവും പിന്നോട്ട് പോയില്ല. നിയമസഭയുടെ വജ്രജൂബിലി ആഘോഷപരിപാടികളുടെ നോട്ടീസിൽ ഗാന്ധിജിയില്ല. ഗാന്ധിപ്രതിമയുടെ പടം മാറ്റി, ഇഎംഎസിനെ വച്ച് നിയമസഭയുടെ പടമെടുത്തു. ആ പടമൊന്നു കാണണം. എത്ര കഷ്ടപ്പെട്ടാണെന്നോ അങ്ങനൊന്ന് സംഘടിപ്പിച്ചത്