E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 10:01 PM IST

Facebook
Twitter
Google Plus
Youtube

ക്വസ്റ്റ്യൻ ബാങ്കാണ് ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജി. സുധാകരനെപ്പോലെ ഒരു മന്ത്രിയെ കേരളത്തിന് കിട്ടിയതിന് ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ആര്‍ക്കെങ്കിലും ഇപ്പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ ഇതു കണ്ടു കഴിയുമ്പോള്‍ അത് മാറും. സകലകലാ വല്ലഭന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇനിയുള്ള എട്ടു പത്ത് മിനിട്ടില്‍ വിവിധ മേഖലകളിലുള്ള സുധാകരന്‍ മന്ത്രിയുടെ വിഞ്ജാനം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ആദ്യം കവിത. പേടിക്കണ്ട സ്വന്തം കവിതയല്ല. മറ്റു കവികളുടേതാണ്. സംഗതി ഒരു ക്ലാസ് ആയി അവതരിപ്പിക്കും 

ജി സുധാകരന്‍ ഒരു ആസ്വാദകന്‍ മാത്രമല്ല ധീരനുമാണ്. ഇങ്ങനെയൊക്കെയുള്ള മഹത്തായ കവിതകള്‍ വായിച്ചിട്ടും അറിഞ്ഞിട്ടും സ്വന്തമായി കവിതയെഴുതാന്‍ കാണിക്കുന്ന ആത്മവിസ്വാസത്തെ ധീരത എന്നല്ലാതെ എന്തു പറയാനാണ്.ഏതായാലും, പൊതുമരാമത്ത് റോഡുകള്‍ക്ക് മലയാളം കവികളുടെ പേരുകളിടാന്‍ ഒരു പദ്ധതി കൊണ്ടുവരാവുന്നതാണ്. കൊള്ളാവുന്ന ഒന്നിന് കവി ജി സുധാകരന്റെ പേരുമിടാം. മലയാളം കവിതകള്‍ മാത്രമേ ഇതുപോലെ കാണാതെ ചൊല്ലാനാവു എന്ന കരുതതരുത്. അന്യഭാഷാ കവിതകളെ മലയാളത്തിലാക്കിയും ചൊല്ലും 

മുദ്രാവാക്യം എന്നത് സാഹിത്യകാരനായ മന്ത്രിക്ക് വെറും രാഷ്ട്രീയകാര്യമല്ല. അതില്‍ വേറെ പലതുമുണ്ട് , അങ്ങനെയായിരിക്കും എല്‍ ഡി എഫ് വരു എല്ലാം ശരിയാകും എന്നൊരു മുദ്രാവാക്യം കണ്ടുപിടിച്ചത്. ഇപ്പോള്‍ എല്ലാ പാളിച്ചക്കും അതെടുത്ത് പറഞ്ഞാണല്ലോ സര്‍ക്കാരിന് പരിഹാസം കേള്‍ക്കുന്നത്. പക്ഷേ, ആ മുദ്രാവാക്യത്തെപ്പറ്റിയല്ല മന്ത്രിക്ക് ഇനി പറയാനുള്ളത് 

ഇനി ആത്മീയകാര്യങ്ങളാണ്. ദൈവം, മതം, വിശ്വാസം അങ്ങനെ. മാര്‍ക്സിസ്റ്റിന് ഇതൊക്കെ വഴങ്ങുമോ എന്നു ചോദിക്കരുത്. ഈ മാര്‍ക്സിസ്റ്റിന് എന്തും വഴങ്ങും, ഇനി വളരെ പ്രസക്തമായ ഒരു ചോദ്യം മന്ത്രി എല്ലാ വിശ്വാസികള്‍ക്കും മുന്നിലായി വയ്ക്കുകയാണ്. ഇതിന് ഉത്തരം പറ‍ഞ്ഞിട്ട് നിങ്ങള്‍ ഒരു വിശ്വാസിയായി തുടരണോ അവിശ്വാസിയാകണോ എന്ന് തീരുമാനിക്കണം 

പ്രധാനമന്ത്രിയോട് പറഞ്ഞാല്‍ സ്വച്ഛ ഭാരതം പരിപാടിയുടെ ഭാഗമായി കുറച്ച് ശൗചാലയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുമായിരിക്കും. അല്ലെങ്കില്‍ പി ഡബ്ലു ഡി ഫണ്ടെടുത്ത് പണിയാന്‍ പറ്റുമോ എന്ന് സുധാകരന്‍ തന്നെ ഒന്നാലോചിച്ച് നോക്ക് 

പണ്ട് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്താന്‍ പോയ ശേഷം സുധാകരന്റെ പാര്‍ട്ടി നേരിട്ട പ്രധാന ചോദ്യം ഇതുതന്നെയായിരുന്നു. അന്ന് സമരക്കാര്‍ക്ക് ഭക്ഷണക്കമ്മറ്റിയുണ്ടാക്കി. പക്ഷേ ബുദ്ധി ജീവികളുടെ പാര്‍ട്ടിക്കാര്‍ ശൗചാലയക്കമ്മറ്റി ഉണ്ടാക്കിയിരുന്നില്ല. മിക്കവാറും അന്നത്തെ പിരിമുറുക്കത്തില്‍ സുധാകരന് കിട്ടിയതായിരിക്കും സ്വര്‍ഗത്തില്‍ കക്കൂസുണ്ടോ എന്ന ഈ ആശയം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :