E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 10:33 PM IST

Facebook
Twitter
Google Plus
Youtube

ഇനിമുതൽ ഹീറോ സുനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പള്‍സര്‍ സുനി അകത്തായതോടെ ശ്വാസം നേരേ വീണത് ആഭ്യന്തര വകുപ്പു കൂടി ചുമക്കുന്ന മുഖ്യമന്ത്രിക്കാണ്. നിയമസഭാ സമ്മേളനം തുടങ്ങുകയും പള്‍സറിനെ കിട്ടാതിരിക്കുകയും ചെയ്തിരുന്നങ്കില്‍ എന്തായേനെ അവസ്ഥ? ഡിജിപി ലോക്നാഥ് ബഹറയുടെയും നെഞ്ചിടിപ്പ് നേരെയായത് ഇപ്പോഴാണ്. ജിഷ കേസൊക്കെ ആയിരുന്നപ്പോള്‍, രേഖാ ചിത്രം വരച്ചു കൊണ്ടിരിക്കുകയാണ്. ആസമില്‍ അന്വേഷണത്തിന് പോയിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാമായിരുന്നു. ഇത് ആളും ഫോട്ടോയും സ്ഥലവുമെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നിട്ടും പിടിക്കാന്‍ മാത്രം പറ്റിയില്ല. ഏതായാലും ആളെപ്പിടിച്ചതിന്റെ ഒരു സന്തോഷം ഇന്ന് എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു 

പ്രതിയെ ചോദ്യം ചെയ്ത് പൊലീസിന്റെ കൊതി തീര്‍ന്നിട്ടില്ല. അപ്പോഴേക്കും ഗൂഢാലോചനയില്ലെന്ന് അന്വേഷണത്തില്‍ തീരെ ഇടപെടില്ല എന്ന് പറയുന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു മുമ്പ് പ്രതി പള്‍സര്‍ സുനിയാണ് ഗൂഢാലോചനയില്ലെന്ന് പറഞ്ഞതായി നമ്മള്‍ അറിഞ്ഞത്. സുനി പറഞ്ഞത് ശരിയാണോ എന്ന് ഇത്രപെട്ടെന്ന് പൊലീസ് അന്വേഷിച്ച് മുഖ്യമന്ത്രിയെ അറിയിച്ചോ? അല്ലെങ്കിലും ഈ ഗൂഢാലോചന എന്ന വാക്കേ പിണറായിക്ക് ഇഷ്ടമല്ല. വെറുതെയിരുന്നപ്പോള്‍ കൊടി സുനിക്ക് ടിപിയെക്കൊല്ലാന്‍ തോന്നിയതുപോലെ പള്‍സര്‍ സുനിക്ക് അങ്ങനെയിരുന്നപ്പോള്‍ നടിയെ ഉപദ്രവിക്കാന്‍ തോന്നിയതായിരിക്കും എന്നാകും മുഖ്യമന്ത്രി മനസിലാക്കിയത്. ഏതായാലും പൊലീസിനിത് നല്ല കാലമാണ്. അവരും അവരുടെ മന്ത്രിയും പറയുന്നത് അങ്ങ് വിശ്വസിച്ചാല്‍ മതി 

കോടതിയില്‍ വച്ച് പ്രതിയെ പിടി കൂടിയത് എന്തോ വലിയ അപരാധമായിപ്പോയെന്നാണ് വേറെ ചിലരുടെ പരാതി. എന്നുവച്ചാല്‍ പ്രതികളെ കണ്ടിട്ടും അവരുടെ വക്കീലന്‍മാര്‍ പറയുന്നതും കേട്ട് പൊലീസ് പുറത്ത് കാത്തുനില്‍ക്കണമായിരുന്നു എന്ന്. നിയമവ്യവസ്ഥയിലുള്ള പള്‍സര്‍ സുനിയുടെ വിശ്വാസത്തെ ബഹുമാനിച്ച് കോടതി വിട്ടു തരും വരെ ക്ഷമിക്കണമായിരുന്നു എന്നാണ് വാദം. മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് പറഞ്ഞ് വാശിപിടിച്ച ചില വക്കീലന്‍മാര്‍ക്കൊന്നും ക്രിമിനലുകള്‍ മജിസ്ട്രേട്ടില്ലാത്ത നേരം കോടതിയില്‍ കയറിയതില്‍ ഒരു പ്രശ്നവുമില്ല. പ്രതികളെ പിടിച്ച പൊലീസിനെതിരെയായിരുന്നു ഇതില്‍ ചിലരുടെ കലിപ്പ്. ഇതിന്റെ നിയമവും ചട്ടവും ആലോചിച്ച് കഷ്ടപ്പെടുന്നവര്‍ക്ക് കാര്യം സിംപിളായി പറഞ്ഞു കൊടുത്തത് ലാലാണ് 

നടിയെ ഉപദ്രവിച്ചവരെ പിടിച്ച സ്ഥിതിക്ക് ഇനി തന്നെ ഉപദ്രവിക്കുന്നവരെ കൂടി പിടിക്കണമെന്നാണ് നടന്‍ ദിലീപ് ഇന്ന് ഡിജിപിയോട് പറഞ്ഞത്. ഈ മലയാളികളുടെ കാര്യം വലിയ കഷ്ടമാണ്. ഒരു കേസു തുടങ്ങുമ്പോള്‍ തന്നെ അവരൊരു പ്രതിയെ അങ്ങു തീരുമാനിക്കും. ഈ ജനക്കൂട്ടം നിശ്ചയിച്ച പ്രതിയെ വിലങ്ങിട്ട് കൊണ്ടുവരലാണ് പിന്നെ അവര്‍ പൊലീസിനെ ഏല്‍പ്പിക്കുന്ന ജോലി. അതിന് തെളിവുണ്ടോ, സാക്ഷിയുണ്ടോ എന്നൊന്നും പ്രശ്നമേയല്ല. ആ പ്രതി താനല്ലാത്തിടത്തോളം കാലം എന്തും പറഞ്ഞു പരത്താന്‍ ഒരു മടിയും കാണിക്കുകയുമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :