സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനേക്കാള്‍ സീനിയോരിറ്റിയുള്ള ഒരു അഭിനേത്രിക്കാണ് മികച്ച സ്വഭാവ നടിക്കുള്ള ഇത്തവണത്തെ പുരസ്കാരം. ആലപ്പുഴക്കാരി പി.കെ. കാഞ്ചന. മലയാള സിനിമ മുട്ടിലിഴയുന്നകാലത്ത് മുഖത്ത് ചായമിട്ടയാള്‍ രണ്ടാംവരവില്‍ തനിക്ക് ലഭിച്ച അംഗീകാരത്തിന്‍റെ ത്രില്ലിലാണ്
വേദികളില്‍ ഇങ്ങനെ പാടിയാല്‍ അന്ന് അതായത് ആയിരത്തിതൊള്ളായിരത്തി നാല്‍പ്പതുകളില്‍ ചില്ലറ പൈസകള്‍ ലഭിക്കും. അത് പാര്‍ട്ടിക്കുളള ഫണ്ടാണ്. ഒരുപാട് വേദികളില്‍ പാട്ടും തിരുവാതിരയും കഥാപ്രസംഗങ്ങളും അവതരിപ്പിച്ച് തുട്ടുകള്‍ പിരിച്ച കാഞ്ചനയെന്ന പാവാടക്കാരിയെത്തേടി ഒച്ചിറ പരബ്രഹ്മോദയം എന്ന പ്രൊഫഷണല്‍ നാടക ട്രൂപ്പെത്തി. കലാനിലയം, ചങ്ങനാശേരി ഗീത തുടങ്ങി വിവിധ സംഘങ്ങളില്‍ പതിനെട്ടുകാരി കാഞ്ചന നാടകം കളിച്ചു. അപ്പോളായിരുന്നു സിനിമയിലേക്കുള്ള ക്ലാപ്പ് മുഴങ്ങിയത്.
തുടര്‍ന്ന് ഉമ്മ, തുമ്പോലാര്‍ച്ച, നീലിസാലി, പാലാട്ടുകോമന്‍ തുടങ്ങി ഉദയയുടെയും മെരിലാന്‍ഡിന്‍റെയും നിരവധി ചിത്രങ്ങള്‍. ഒടുവില്‍ കുടുംബത്തിനുവേണ്ടി സിനിമ ഉപേക്ഷിച്ചു. മക്കളെ പോറ്റിവളര്‍ത്തി. മുപ്പത്തിയഞ്ചു വര്‍ഷത്തിനിപ്പുറമാണ് വീണ്ടും സിനിമയുടെ വിളി വന്നത്. ഓലപ്പീപ്പിയുടെ അണിയറക്കാരെത്തിയപ്പോള്‍ ഉള്ളിലെ നടി വീണ്ടുമുണര്‍ന്നു
1969 ലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നല്‍കിത്തുടങ്ങിയത്. അതിനും എത്രയോ വര്‍ഷം മുമ്പ് കാഞ്ചന അഭിനയം തുടങ്ങിയിരുന്നു. ഒടുവിലൊരു രണ്ടാം വരവില്‍ അനായാസം ആ നേട്ടം കൈപ്പിടിയില്‍. മുമ്പേ എന്നോ കിട്ടേണ്ടിയിരുന്നത്
ഓലപ്പീപ്പിക്കു പിന്നാലെ കെയര്‍ ഓഫ് സൈനാഭാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. അസ്തമയം നാളെയുടെ തയ്യാറെടുപ്പ് മാത്രമെന്നോര്‍മ്മിപ്പിച്ച് ഒരു താരം. മലയാള സിനിമയില്‍നിന്ന് ഒളിച്ചോടിയ നായിക എഴുപത്തിയേഴാം വയസില്‍ മുത്തശ്ശിയായി തറവാട്ടില്‍ മടങ്ങിയെത്തി