ഇന്ദുലേഖയ്ക്ക് നൃത്ത-നാടക ആവിഷ്കാരവുമായി ഒ. ചന്തുമേനോന്റെ പിൻമുറക്കാരി. ചന്തുമേനോന്റെ പ്രപൗത്രി ജ്യോതിമേനോന്റെ മകൾ ഡോ. ചൈതന്യ ഉണ്ണിയാണ് ഇന്ദുലേഖയായി വേദിയിലെത്തുന്നത്. ചന്തുമേനോൻ ഇന്ദുലേഖയെ സൃഷ്ടിച്ചതിന്റെ അറിപ്പെടാത്ത പശ്ചാത്തലങ്ങളെക്കുറിച്ചും ഡോ. ചൈതന്യ മനോരമ ന്യൂസിനോട് പറഞ്ഞു
മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവൽ എന്ന് നമ്മളെല്ലാം കുട്ടിക്കാലത്തെ പഠിച്ച പാഠത്തിൽ കുറച്ചുകൂടി ചേർക്കാനുണ്ട്. എഴുതുന്നതിന് മുമ്പ് ഇന്ദുലേഖയെ നേരിൽ കാണമെന്ന് ഒയ്യാരത്ത് ചന്തുമേനോന് തോന്നി.
നമ്പൂതിരിയെ സംബന്ധം ചെയ്യുന്നത് വലിയകാര്യമായി കണക്കിയിരുന്ന അക്കാലത്ത്. മകൾ കല്യാണിയെ വിദ്യാസമ്പന്നനായ ചെറുപ്പക്കാരന് വിവാഹംചെയ്തുകൊടുക്കണമെന്നും ചന്തുമേനോൻ ആഗ്രഹിച്ചു. അതിനുള്ള പശ്ചാത്തലമൊരുക്കിയത് ഇന്ദുലേഖ വഴിയാണ്. പിന്നീട് ഇന്ദുലേഖയെപ്പോലെയാണ് ചന്തുമേനോന്റെ കുടുംബത്തിലെ പെൺകുട്ടികൾ വളർന്നത്
വേദിയിൽ ഇന്ദുലേഖയായി മാറാനൊരുങ്ങുകയാണ് ചന്തുമേനോന്റെ അഞ്ചാംതലമുറക്കാരി. ഒാസ്ട്രേലിയയിൽ ത്വക്കിലെ ക്യാൻസർ ചികിൽസകയായ ഡോ. ചൈതന്യ നൃത്തനാടക രൂപത്തിലാണ് ഇന്ദുലേഖ അരങ്ങിലെത്തിക്കുന്നത്