ഇന്ന് ലോക കാൻസർ ദിനം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ WE CAN, I CAN ' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷവും കാൻസർ ദിനാചരണം. ആഗോള തലത്തിൽ കാൻസർ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കൂട്ടായോ ഒറ്റയ്ക്കോ ചെയ്യേണ്ട പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുകയാണ് ലക്ഷ്യം. ചികില്‍സാ രീതിയില്‍ വന്‍ പുരോഗതി കൈവരിച്ചിട്ടും പ്രതിവര്‍ഷം എട്ടു ദശലക്ഷം പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2025 ഓടെ ഇത് പതിനൊന്നര ദശലക്ഷമായി ഉയരുമെന്നാണ് കണക്ക്. മുപ്പത്തിനും 69നും ഇടയില്‍ പ്രായമുള്ളവരാണ് മരിക്കുന്നവരില്‍ ഏറെയും. ദരിദ്ര രാജ്യങ്ങളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സിക്കുകയാണ് ഏറ്റവും വലിയ പ്രതിവിധി. ഈ സന്ദേശമാണ് കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും.
ആസ്റ്റര്‍ മെഡിസിറ്റി, കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, ഡോ. അരുണ്‍ വാരിയര്‍ പുലർവെളയിൽ അതിഥിയായി ചേർന്നു.