കുട്ടികളെ ബാധിക്കുന്ന പ്രമേഹം കൃത്യമായ ചികിൽസയിലൂടെ നിയന്ത്രണവിധേയമാക്കാമെന്ന് ആയുർവേദരംഗത്തെ വിദഗ്ധർ. ലോകത്ത് ഒാരോ വർഷവും എൺപതിനായിരത്തിൽ അധികം കുട്ടികൾ പ്രമേഹരോഗവുമായി ജനിക്കുന്നുണ്ട്.
ജനിതക പ്രശ്നങ്ങൾ മുതൽ അച്ഛനമ്മമാരുടെ ഭക്ഷണശീലങ്ങൾ വരെ കുട്ടികളുടെ പ്രമേഹത്തിന് കാരണമാകുന്നൂവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളെ ബാധിക്കുന്ന പ്രമേഹം പൂർണമായും ചികിൽസിച്ച് ഭേദമാക്കുക പ്രയാസമാണ്. എങ്കിലും കൃത്യമായ ചികിൽസയു ഭക്ഷണക്രമവും വ്യായാമവുമുണ്ടെങ്കിൽ രോഗമറിയാതെ കുട്ടികൾക്ക് ജീവിക്കാനാവും.
കടുത്ത പ്രമേഹരോഗം കുട്ടികളെ അന്ധരും വൃക്കരോഗികളാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടികളിലെ പ്രമേഹത്തെ പൂർണമായും നിയന്ത്രിക്കാൻ അലോപ്പതിയും ആയുർവേദവും ചേർത്തുളള ചികിൽസാവിധിയാണ് നല്ലതെന്നും ആയുർവേദരംഗത്തെ വിദഗ്ധർ പറയുന്നു.