പൂർണ്ണ ഗർഭിണിയായ യുവതിക്ക് ഭാരം 127 കിലോ. യുവതിയുടെ ഭാരക്കൂടുതൽ പ്രസവം സങ്കീർണ്ണമാക്കിയേക്കാം. ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും അപകടമൊന്നും കൂടാതെ എങ്ങനെ ഇവരെ രക്ഷപെടുത്തും. ആലോചിച്ചു നിൽക്കാൻ സമയവുമില്ല.
ചൈനയിലെ ചംങ്ഷ ആശുപത്രിയിൽ തിങ്കളാഴ്ചയെത്തിയ ഗർഭിണിയാണ് ആശുപത്രി അധികൃതരെ മുൾമുനയിൽ നിർത്തിയത്. പ്രസവസമയമടുത്തതിനാലും സമയമൊട്ടും പാഴാക്കാനില്ലാത്തതിനാലും ആശുപത്രി അധികൃതർ ബന്ധപ്പെട്ട എല്ലാവിഭാഗത്തിലെയും വിദഗ്ധരായ ഡോക്ടർമാരോട് സഹായം അഭ്യർത്ഥിച്ചു. അവരുടെ നേതൃത്വത്തിൽ 16 അംഗ മെഡിക്കൽ സംഘത്തിന് രൂപം നൽകി.
ഇത്രയും ഭാരമുള്ള സ്ത്രീക്ക് ഏത് അളവിൽ അനസ്തേഷ്യ കൊടുക്കണമെന്ന ആശയക്കുഴപ്പം എല്ലാവരിലുമുണ്ടായിരുന്നു. ഭാഗ്യമെന്നു പറയട്ടെ വിദഗ്ധരായ മെഡിക്കൽ സംഘത്തിൻെറ സാന്നിധ്യത്തിൽ യുവതി പ്രസവിച്ചു. സുഖപ്രസവമായിരുന്നു എന്നാണ് ആശുപത്രിയിൽ നിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
127 കിലോഭാരമുള്ള യുവതിയുടെ പ്രസവവാർത്ത വളരെപ്പെട്ടന്ന് ചർച്ചയാവുകയും. യുവതിയുടെ ചിത്രങ്ങൾ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. യുവതിയുടെ ചിത്രം പങ്കുവെക്കപ്പെട്ടതോടെ നിരവധിയാളുകളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്വന്തം വയറ്റിൽ വളരുന്ന കുഞ്ഞിനെക്കുറിച്ച് യുവതിക്ക് അൽപ്പം പോലും കരുതലില്ലായിരുന്നോയെന്നും. എന്തുകൊണ്ടാണ് ഗർഭാവസ്ഥയിൽപ്പോലും അവർ ശരീരഭാരം കുറയ്ക്കാഞ്ഞതെന്നും ആളുകൾ ചോദിക്കുന്നു. കുഞ്ഞിൻെറ ജീവൻ തന്നെ അപടകടത്തിലാകുന്ന സ്ഥിതിയിൽ നിന്ന് ദൈവാനുഗ്രഹം കൊണ്ടാണ് കുഞ്ഞിനെ തിരികെ ലഭിച്ചതെന്നും ഇനിയെങ്കിലും ഭാരം കുറയ്ക്കാഃ്‍ ശ്രമിക്കൂവെന്നുമാണ് ആളുകളുടെ ഉപദേശം.